സ്വന്തം ലേഖകൻ: മൂന്നാഴ്ചക്കുള്ളിൽ സർക്കാർ രൂപവത്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർേഡൻ. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനും സമ്പദ്വ്യവസ്ഥയുെട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ് വൻ വിജയം.
വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്കരിക്കും. ആർഡെൻറ ലേബർപാർട്ടിക്ക് 49 ശതമാനം വോട്ടു ലഭിച്ചതോെട ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി. അതേസമയം, പ്രധാന എതിരാളികളായ നാഷനൽ പാർട്ടിക്ക് 27 ശതമാനം വോേട്ട നേടാനായുള്ളൂ. 24 വർഷം മുമ്പ് പ്രാതിനിധ്യ വോട്ടിങ് സമ്പ്രദായം നിലവിൽ വന്ന ശേഷം ആദ്യമായാണ് ഒരു പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
ന്യൂസിലൻഡ് പാർലമെൻറിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട് ഹിമാചൽപ്രദേശ് സ്വദേശിയും. ഹാമിൽട്ടൺ വെസ്റ്റിൽ നിന്നാണ് ഹിമാചൽപ്രദേശ് സ്വദേശിയായ ഗൗരവ് ശർമ്മ ലേബർ പാർട്ടി എം.പിയായി പാർമെൻറിലെത്തിയത്. നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,950 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.
ന്യൂസിലൻഡിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ അഭിനന്ദിച്ചു. ഗൗരവിെൻറ നേട്ടത്തിൽ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷം മുമ്പാണ് ഡോക്ടറായ ഗൗരവ് ഹിമാചലിൽഎത്തുന്നത്. ഹാമിൽട്ടണിലാണ് അദ്ദേഹം ജോലി നോക്കിയിരുന്നത്. മെഡിസിനിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല