സ്വന്തം ലേഖകൻ: നിർഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളിയതിന് പിന്നാലെയാണ് നീക്കം. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദയാ ഹര്‍ജി. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതികകളിലൊരാൾ നൽകിയ തിരുത്തൽ ഹർജി ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരസിച്ചു. പരിഗണനയ്ക്ക് അർഹമായ കാര്യങ്ങളൊന്നും ഹർജിയിൽ ഇല്ലെന്ന് ഉത്തരവിൽ പറയുന്നു.
നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി നിശ്ചയിച്ച സമയം പൂർത്തിയാകാൻ 8 ദിവസം മാത്രം ശേഷിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. കേസിലെ മറ്റ് പ്രതികൾ ആയ അക്ഷയ് കുമാർ സിംഗ്, പവൻ കുമാർ എന്നിവർ ഇതുവരെ തിരുത്തൽ ഹർജി ഫയൽ ചെയ്തിട്ടില്ല. ജനുവരി 22ന് മുൻപായി ഇവർക്ക് ഹർജി ഫയൽ ചെയ്യാന് അവസരം ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല