1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുകയെന്നത് ഒാരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് പല ഘട്ടങ്ങളിലും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പരിപാടികളിലും സംഗമങ്ങളിലും പെങ്കടുത്തതുവഴിയാണ് പലർക്കും രോഗം ബാധിച്ചതെന്നാണ് സമ്പർക്ക ശൃംഖലാ പരിശോധനയിൽ വ്യക്തമാകുന്നത്. രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കി രോഗ വ്യാപന ശൃംഖല ഭേദിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നത് രണ്ടാഴ്ച നീട്ടിവെച്ചത് രോഗവ്യാപനം തടയുന്നതിനാണ്. അധ്യാപകരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.

റസ്റ്റാറൻറുകളുടെ പ്രവർത്തനം ക്രമേണ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മതിയായ കോവിഡ് പ്രതിരോധ മുൻകരുതൽ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയ തൊഴിലാളികൾക്ക് െഫ്ലക്സി പെർമിറ്റ് അനുവദിക്കില്ലെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യുട്ടീവ് ഒസാമ ബിൻ അബ്ദുല്ല അൽ അബ്സി പറഞ്ഞു. പുതിയ തൊഴിലുടമയുടെ കീഴിൽ തൊഴിലെടുക്കാനും ഇവർക്ക് കഴിയില്ല.

സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടുന്നവരെ െഫ്ലക്സി പെർമിറ്റ് എടുത്ത് ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള തൊഴിലാളികളെ നാടുകടത്തും. ബഹ്റൈനിലേക്ക് തിരിച്ചുവരാനും ഇവർക്ക് കഴിയില്ല.

മതിയായ കാരണമില്ലാതെ 15 ദിവസമോ അതിലധികമോ ഏതെങ്കിലും തൊഴിലാളി ജോലിക്കെത്തിയില്ലെങ്കിൽ തൊഴിലുടമ എൽ.എം.ആർ.എയെ അറിയിക്കണം. എൽ.എം.ആർ.എ ഇക്കാര്യം സ്ഥിരീകരിച്ച് രേഖപ്പെടുത്തിയാൽ പിന്നീട് തൊഴിലാളിക്ക് മറ്റൊരു തൊഴിലിലേക്ക് മാറുന്നതിന് അപേക്ഷിക്കാനോ നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ വീണ്ടും ജോലി ചെയ്യാനോ കഴിയില്ല.

രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് വർക്ക് പെർമിറ്റിെൻറ കാലാവധി കഴിഞ്ഞിട്ടും തൊഴിലുടമ പുതുക്കാത്തവർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാതെ തൊഴിലുടമ വർക്ക് പെർമിറ്റ് റദ്ദാക്കിയവർക്കുമാണ്. ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പ് 53000 തൊഴിലാളികൾ പ്രയോജനപ്പെടുത്തി രേഖകൾ ക്രമപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.