സ്വന്തം ലേഖകൻ: ഒക്ടോബർ ഒന്നിന് രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഒരു മാസത്തെ കൊവിഡ് ചികിത്സക്കുള്ള ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരിക്കണം.
ലാപ്ടോപ് അടക്കം ഒരു ഹാൻഡ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ് അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിൻറുകളിൽ ബാഗേജുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത്. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക് വിധേയരാകണം. ഒന്നു മുതൽ ഏഴു ദിവസത്തിനുള്ളിലാണ് ഇതിെൻറ പരിശോധനാ ഫലം ലഭ്യമാവുക. ഇതോടൊപ്പം 14 ദിവസത്തെ ക്വാറൈൻറൻ നിർബന്ധമാണ്.
ക്വാറൈൻറൻ കാലയളവിലെ നിരീക്ഷണത്തിനായി റിസ്റ്റ്ബാൻറ് ധരിക്കുകയും വേണം. ഒമാനിലേക്ക് എത്തുന്ന വിദേശ പൗരന്മാർ താമസം എവിടെയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് സംബന്ധിച്ച രേഖകൾ കാണിക്കുകയും 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറനുള്ള പണം നൽകുകയും വേണം. വിമാന ജീവനക്കാരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങൾ പാലിക്കണം.
വിദേശ നയതന്ത്ര പ്രതിനിധികൾക്ക് 14 ദിവസത്തെ ഹോം ക്വാറൈൻറൻ തെരഞ്ഞെടുക്കാവുന്നതാണ്. വന്നിറങ്ങുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. കോവിഡ് ലക്ഷണങ്ങളുള്ളവരെ തുടർ പരിശോധനകൾക്ക് വിധേയമാക്കും. ട്രാൻസ്ഫർ യാത്രക്കാർക്കും മാർഗനിർദേശങ്ങൾ ബാധകമായിരിക്കും.
യാത്രക്കാരെ മാത്രമാണ് ഡിപ്പാർച്ചർ ടെർമിനലിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പ്രത്യേക ആവശ്യങ്ങൾ ഉള്ളവരുടെ കൂടെ ഒരാളെ കൂടി പ്രവേശിപ്പിക്കും. യാത്രക്കാർ കോവിഡോ അനുബന്ധ ലക്ഷണങ്ങളോ ഇല്ലെന്ന് കാണിക്കുന്ന ഒാൺലൈൻ ഫോറം പൂരിപ്പിച്ച് നൽകണം. പുറപ്പെടാനുള്ള യാത്രക്കാർ കുറഞ്ഞത് മൂന്ന് മണിക്കൂർ മുെമ്പങ്കിലും എത്തണം.
കൊവിഡ് രോഗമോ ആരോഗ്യ മന്ത്രാലയം എടുത്തു പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ വിമാനത്താവളത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. എല്ലാ യാത്രക്കാരും വിമാനത്താവളത്തിൽ എത്തുേമ്പാഴും യാത്രയിലുടനീളവും മുഖാവരണം ധരിച്ചിരിക്കണം. പൊലീസോ പാസ്പോർട്ട്/ സുരക്ഷാ വിഭാഗങ്ങളിൽ ഉള്ളവരോ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റണം.
സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തിന് പുറത്തുപോകാൻ പ്രത്യേക പെർമിറ്റിെൻറ ആവശ്യമില്ല. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ നടപടിക്രമങ്ങൾ പാലിച്ചിരിക്കണം. ഒമാനികൾ അല്ലാത്തവർക്ക് വിദേശകാര്യ മന്ത്രാലയത്തിെൻറ പെർമിറ്റോടെ മാത്രമാണ് രാജ്യത്തേക്ക് വരാൻ സധിക്കുകയുള്ളൂ. തൊഴിലുടമ വഴിയോ ദേശീയ വിമാന കമ്പനികൾ മുഖേനയോ ഇൗ പെർമിറ്റിന് അപേക്ഷിക്കാം.
180 ദിവസത്തിന് മുകളിൽ രാജ്യത്തിന് പുറത്തായിരുന്നവർ സ്പോൺസറുടെ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കണം. വിമാനത്താവളത്തിെൻറ എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണം. രാജ്യത്തേക്ക് വരുന്നവർ കോവിഡ് നിരീക്ഷണ ആപ്ലിക്കേഷനായ തറാസുദ് പ്ലസിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
പ്രത്യേക അനുമതിയില്ലാത്തവർക്ക് യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിെൻറ അറൈവൽ മേഖലയിൽ കാത്തിരിക്കാൻ അനുമതിയുണ്ടാകില്ല. യാത്രക്ക് മുമ്പുള്ള സാധ്യമായ എല്ലാ നടപടികളും ഇലക്ട്രോണിക് രീതിയിൽ തന്നെ നടത്തണമെന്നും അതോറിറ്റി അറിയിച്ചു. കൈകൾ എപ്പോഴും വൃത്തിയാക്കാനും രോഗാണുമുക്തമാക്കാനും ശ്രദ്ധിക്കണം.
ഇതിന് സോപ്പും വെള്ളവും ഹാൻഡ് സാനിറ്റൈസറും ലഭ്യമാക്കും. പേയ്മെൻറും പരമാവധി ഇലക്ട്രോണിക് രീതിയിലായിരിക്കണം. സെൽഫ് സർവീസ് സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്യും. മുഖാവരണങ്ങളും ഗ്ലൗസുമെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് ഉപേക്ഷിക്കാൻ പാടുള്ളൂവെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല