സ്വന്തം ലേഖകൻ: കോവിഡ് ഗുരുതരമല്ലാത്ത രോഗികളുടെ ഹോം ഐസോലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ ആശുപത്രികളിലും ഹെൽത്ത് സന്റെറുകളിലും ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കുള്ള പരിശോധന ഒഴിവാക്കിയ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്.
പുതിയ മാനദണ്ഡമനുസരിച്ച് ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ളവരെ പരിശോധനയില്ലാതെത്തന്നെ പോസിറ്റിവ് കേസായി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. ഇവർ 14 ദിവസം വീടുകളിലോ താമസ സ്ഥലങ്ങളിലോ െഎസൊലേഷൻ പൂർത്തീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
മേൽനോട്ട ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ അറിയിക്കാതെ െഎസൊലേഷൻ അവസാനിപ്പിക്കാൻ പാടുള്ളതല്ല. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമായിരിക്കും സൗജന്യ കോവിഡ് പരിശോധന ലഭ്യമാവുക. ഹോം ഐസൊലേഷൻ സംബന്ധിച്ച മറ്റു മാർഗ നിർദേശങ്ങൾ: ടോയ്ലെറ്റ് സൗകര്യമുള്ള നന്നായി വായു സഞ്ചാരമുള്ള ഒറ്റമുറിയിലായിരിക്കണം താമസിക്കേണ്ടത്. ആശുപത്രിയിൽ പോകേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രമേ മുറിയിൽനിന്ന് പുറത്തിറങ്ങാവൂ.
െഎസൊലേറ്റ് ചെയ്തയാൾക്ക് വേണ്ട സഹായങ്ങൾ നൽകാൻ കുടുംബത്തിലെ ഒരംഗത്തെ ചുമതലപ്പെടുത്തണം. ഇയാൾ രോഗിക്ക് വേണ്ട കാര്യങ്ങൾ ചെയ്തു നൽകുേമ്പാൾ സർജിക്കൽ മാസ്ക് ധരിക്കുകയും ഡിസ്പോസിബ്ൾ കൈയുറകൾ ധരിക്കുകയും വേണം. ഉപയോഗത്തിന് ശേഷം മാസ്കും കൈയുറകളും ഉപേക്ഷിക്കണം. ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. െഎസൊലേഷനിലുള്ളയാളെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്ദർശിക്കാൻ പാടുള്ളതല്ല. െഎസൊലേഷനിലുള്ളയാൾ കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
പാത്രങ്ങൾ, വെള്ളം കുടിക്കുന്ന ഗ്ലാസുകൾ, ടൗവലുകൾ തുടങ്ങിയവ പ്രത്യേകം മാറ്റിവെക്കണം. മുറിയും ടോയ്ലെറ്റും എല്ലാ ദിവസവും കഴുകണം. െഎസൊലേഷനിലുള്ളയാൾ ഉപയോഗിച്ച തുണികൾ പ്രത്യേകം വൃത്തിയാക്കണം. മറ്റുള്ളവരുടെ തുണിത്തരങ്ങളിൽ നിന്ന് മാറ്റിയിട്ട് വേണം അവ ഉണക്കാൻ. മെഡിക്കൽ സംഘം സന്ദർശിക്കാൻ എത്തിയാലോ ആശുപത്രിയിൽ പോയാലോ മാസ്ക് ഉപയോഗിക്കണം. മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല