സ്വന്തം ലേഖകൻ: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ് തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ മൂത്ത മകനാണ് സയ്യിദ് തെയാസീൻ. നിലവിൽ സാംസ്കാരിക, കായിക, യുവജനാകാര്യ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ചൊവ്വാഴ്ച രാത്രിയോടെയാണ് കിരീടാവകാശിയെ നിശ്ചയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.
സുൽത്താന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ആധുനിക ഒമാെൻറ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയാണ് സയ്യിദ് തെയാസീൻ. സുൽത്താൻ ഖാബൂസിെൻറ ഭരണകാലത്ത് കിരീടാവകാശി ഉണ്ടായിരുന്നില്ല.
ഖാബൂസ് എഴുതിവച്ച കത്തിലെ പേര് അടിസ്ഥാനമാക്കിയാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനെ ഭരണാധികാരിയായി നിയമിച്ചത്. സുഗമമായ അധികാര കൈമാറ്റത്തിന് പ്രത്യേക സംവിധാനവും പുതിയ അടിസ്ഥാന നിയമത്തിലുണ്ടാകും. മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തിലെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നതും നിയമത്തിന്റെ ഭാഗമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല