സ്വന്തം ലേഖകൻ: മുവാസലാത്തിെൻറ ഇൻറർസിറ്റി ബസ് സർവിസുകൾ ഞായറാഴ്ച മുതൽ തുടങ്ങും. മസ്കത്തിൽനിന്ന് ജാലാൻ ബനീ ബുആലി, ബുറൈമി, ഇബ്രി, ദുകം, സൂർ, യൻകൽ, റുസ്താഖ്, കസബ്-ഷിനാസ്, ഷന്ന-മസീറ, ഇബ്രി-ബുറൈമി, ദുകം-ഹൈമ തുടങ്ങിയ റൂട്ടുകളിലെ സർവിസാണ് പുനരാരംഭിക്കുന്നത്. അസൈബയിലെ ബസ് ടെർമിനലിൽ നിന്നാണ് സർവിസുകൾ തുടങ്ങുക.
ദുബൈയിലേക്കും സലാലയിലേക്കുമുള്ള സർവിസുകൾ സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകുമെന്ന് മുവാസലാത്ത് അറിയിച്ചു. കർശന കോവിഡ് സുരക്ഷ മുൻകരുതലുകൾ പാലിച്ചായിരിക്കും സർവിസ്.ബസുകൾ സർവിസ് തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും അണുമുക്തമാക്കും. താപനില പരിശോധിച്ച ശേഷമാകും ഇൻറർസിറ്റി സർവിസിൽ യാത്രക്കാരെ പ്രവേശിപ്പിക്കുക.
യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ധരിക്കണം. ബസിനുള്ളിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിെൻറ ഭാഗമായി അടുത്തടുത്തുള്ള സീറ്റുകളിൽ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കില്ല. കോവിഡ് സുരക്ഷ നടപടിക്രമങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായി ഇൻറർസിറ്റി സർവിസിെൻറ ടിക്കറ്റ് നിരക്ക് 500 ബൈസ വർധിപ്പിച്ചിട്ടുണ്ട്.
സിറ്റി സർവിസുകൾക്ക് 100 ബൈസയുടെ വർധനയും ഉണ്ടാകും.മസ്കത്ത് നഗരത്തിനുള്ളിലെ സർവിസുകൾ ഒക്ടോബർ നാലിനും സലാല നഗരത്തിലെ സർവിസുകൾ ഒക്ടോബർ 18നുമായിരിക്കും ആരംഭിക്കുക. സുഹാറിലെ സർവിസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല