സ്വന്തം ലേഖകൻ: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്.
ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല നഗരത്തിലേത് ഒക്ടോബർ 18 മുതലും ആരംഭിക്കും. സുഹാറിലെ സർവീസുകൾ സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകുമെന്നും അധികൃതർ അറിയിച്ചു.
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിക്കും. ബസുകൾ സർവീസ് തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും രോഗാണു വിമുക്തമാക്കും. ഇൻറർസിറ്റി യാത്രക്കാരുടെ താപനില പപരിശോധിക്കുകയും ചെയ്യും. ബസ് യാത്രയിൽ ഉടനീളം എല്ലാവരും മുഖാവരണം ധരിക്കണം. ഇതോടൊപ്പം ബസിനുള്ളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ചെയ്യും.
കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെയാണ് അടുത്ത ഞായറാഴ്ച മുതൽ മുവാസലാത്ത് സർവീസുകൾ പുനരാരംഭിക്കുക. ഒാരോ ട്രിപ്പും ആരംഭിക്കുേമ്പാഴും അവസാനിക്കുേമ്പാഴും ബസിലെ സീറ്റുകൾ, ഹാൻഡിലുകൾ തുടങ്ങിയ ഭാഗങ്ങളെല്ലാം ശുചിയാക്കുകയും രോഗാണുമുക്തമാക്കുകയും ചെയ്യും. കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നതിെൻറ ഭാഗമായി ബസ് ടിക്കറ്റ് നിരക്കുകളിൽ വർധന വരുത്തുെമനനും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.
സിറ്റി സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ നൂറ് ബൈസയും ഇൻറർസിറ്റി ബസുകളുടെ ടിക്കറ്റ് നിരക്കിൽ അഞ്ഞൂറ് ബൈസയുടെയും വർധനയാണ് ഉണ്ടാവുക. സാമൂഹിക അകലം ഉറപ്പാക്കി യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യും. ഡ്രൈവർമാർക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകുന്നതിന് ഒപ്പം ബസ് സ്റ്റേഷനുകളിൽ മതിയായ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുകയും ചെയ്യും. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ധരിക്കുകയും പ്രതിരോധ നടപടികൾ പാലിക്കുകയും വേണം. ഇതോടൊപ്പം നിന്ന് യാത്ര ചെയ്യാനും അനുവദിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല