1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷെൻറ ഭാഗമായി ഒക്ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കോഴിക്കോടിന് എട്ട് സർവീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 6 സർവീസുകളുമാണ് ഉള്ളത്. ബാക്കി 8 സർവീസുകളും സലാലയിൽ നിന്നാണ്.

ഒക്ടോബർ ഒന്നിന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന് കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്. സലാലയിൽ നിന്നുള്ള മറ്റ് സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂർ/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂർ/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).

ഒക്ടോബർ രണ്ടിന് കോഴിേക്കാടിനും കൊച്ചിക്കുമാണ് മസ്കത്തിൽ നിന്നുള്ള അടുത്ത സർവീസ്. മൂന്നിന് കണ്ണൂരിനും നാലിന് തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന് കോഴിക്കോടിനും ആറിന് കണ്ണൂരിനും എട്ടിന് തിരുവനന്തപുരത്തിനും ഒമ്പതിന് കോഴിക്കോടിനും കൊച്ചിക്കും മസ്കത്തിൽ നിന്ന് വിമാനങ്ങളുണ്ട്. 10ന് കണ്ണൂർ, 11ന് തിരുവനന്തപുരവും കൊച്ചിയും, 12ന് കോഴിേക്കാട്, 13ന് കണ്ണൂർ, 15ന് തിരുവനന്തപുരം, 16ന് കോഴിക്കോടും കൊച്ചിയും, 17ന് കണ്ണൂർ, 18ന് തിരുവനന്തപുരം, 19ന് കോഴിക്കോട്, 20ന് കണ്ണൂർ, 22ന് തിരുവനന്തപുരം, 23ന് കോഴിക്കോടും കൊച്ചിയും, 24ന് കണ്ണൂർ എന്നിങ്ങനെയാണ് മസ്കത്തിൽ നിന്നുള്ള മറ്റ് സർവീസുകൾ.

ഒക്ടോബർ ഒന്നിന് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് യാത്രക്കാർ പി.സി.ആർ പരിശോധനക്ക് 25 റിയാൽ ഫീസ് നൽകണം. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സ്വദേശികൾക്കും റസിഡൻറ് വീസയുള്ള വിദേശികൾക്കും വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ രാജ്യത്തേക്ക് വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവൽ ഗൈഡിൽ പറയുന്നു.

ഏഴു ദിവസം വരെ താമസിക്കാൻ ഒമാനിൽ എത്തുന്നവർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതിന് മുകളിലേക്കുള്ള ദിവസങ്ങൾ താമസിക്കാനെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൈൻറൻ നിർബന്ധമാണ്. ഇവർ തറാസുദ് പ്ലസ് ബ്രേസ്ലൈറ്റ് ധരിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. ക്വാറൈൻറൻ നിർബന്ധമുള്ള വിദേശികൾ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികൾ അല്ലാത്ത സന്ദർശകർക്ക് ഒരു മാസത്തെ കോവിഡ് ചികിത്സ സാധിക്കുന്ന ഇൻഷൂറൻസ് കവറേജ് ഉണ്ടായിരിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു.

യാത്രക്കാർ അല്ലാത്തവരെ മതിയായ പെർമിറ്റില്ലാതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക് ഒരു ഹാൻഡ്ബാഗും ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള ഒരു ബാഗും മാത്രമാണ് അനുവദിക്കുകയുള്ളൂവെന്നും അതോറിറ്റി ഒാർമിപ്പിച്ചു. പുറപ്പെടാനുള്ള യാത്രക്കാർ മൂന്ന് മുതൽ നാലു മണിക്കൂർ വരെ സമയത്തിന് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഡിപ്പാർച്ചർ ടെർമിനലിലേക്കും യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.