സ്വന്തം ലേഖകൻ: ഒമാനിൽ മൂല്യവർധിത നികുതി (വാറ്റ്) ഏപ്രിൽ 16 മുതൽ പ്രാബല്യത്തിലാകുമെന്ന് നികുതി അതോറിറ്റി അറിയിച്ചു. അഞ്ചു ശതമാനമാണ് വാറ്റ് ചുമത്തുക. അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയതടക്കം ‘വാറ്റു’മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങൾ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു. 94 ഭക്ഷ്യോൽപന്നങ്ങളെയാണ് വാറ്റിൽനിന്ന് ഒഴിവാക്കിയത്. പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, പഴം, പച്ചക്കറി, കാപ്പി, ചായ, ഒലീവ് ഒായിൽ, പഞ്ചസാര, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ബ്രഡ്, കുപ്പിവെള്ളം, ഉപ്പ് തുടങ്ങിയവയെയാണ് ‘വാറ്റി’െൻറ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.
നികുതിദായകെൻറ വാർഷിക വിതരണം 38,500 റിയാലോ അതിന് മുകളിലോ ആണെങ്കിൽ നികുതി അതോറിറ്റിയിൽ നിർബന്ധമായും ‘വാറ്റ്’രജിസ്ട്രേഷൻ നടത്തണം. വാർഷിക വിതരണം 19250 റിയാലോ അതിന് മുകളിലോ അല്ലെങ്കിൽ ഇൗ പരിധിയിൽ എത്തുമെന്ന് കരുതുകയോ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ സ്വന്തം താൽപര്യപ്രകാരം ചെയ്യാവുന്നതാണ്. വാർഷിക വിൽപന അല്ലെങ്കിൽ വിതരണത്തിെൻറ മൂല്യം ഒരു ദശലക്ഷം റിയാലും അതിന് മുകളിലുമുള്ളവർ ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 15 വരെ വാറ്റ് രജിസ്ട്രേഷൻ നടത്തണം.
ഇൗ വിഭാഗത്തിലുള്ളവർക്ക് ഏപ്രിൽ 16 മുതൽ ‘വാറ്റ്’ ബാധകമായിരിക്കും. വാർഷിക വിൽപന അഞ്ചുലക്ഷം റിയാൽ കടന്നവരും അത് കടക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഏപ്രിൽ മുതൽ ജൂലൈ ഒന്നുവരെ കാലയളവിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
അതിൽ കുറവ് വിറ്റുവരവുള്ളവർ സമാന രീതിയിൽ പിന്നീടുള്ള തീയതികളിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 38,500 റിയാലാണ് കുറഞ്ഞ വാർഷിക വിൽപന. വാർഷിക വിൽപന 19,250 റിയാൽ കടന്നവരും കടക്കുമെന്ന് പ്രതീക്ഷിക്കുന്നവർക്കും ഫെബ്രുവരി ഒന്നുമുതൽ സ്വന്തം താൽപര്യപ്രകാരം വേണമെങ്കിൽ രജിസ്ട്രേഷൻ നടത്താൻ അനുമതിയുണ്ടായിരിക്കുമെന്നും നികുതി അതോറിറ്റി അറിയിച്ചു.
2016 നവംബറിൽ ഒപ്പുവെച്ച ജി.സി.സി ഏകീകൃത വാറ്റ് കരാറിെൻറ അടിസ്ഥാനത്തിലാണ് ഒമാൻ പുതിയ നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. ഇതുവഴി ഇൗവർഷം 300 ദശലക്ഷം റിയാൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശികളുടെ തൊഴിൽ പദവി മാറ്റൽ: അവസാന തീയതി നീട്ടി
വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി നീട്ടി. ജനുവരി 21 വരെയാണ് നീട്ടി നൽകിയത്. തൊഴിൽ മന്ത്രാലയം ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ ആറ് മുതലാണ് തൊഴിൽ മന്ത്രാലയം പദവി മാറ്റി നൽകി തുടങ്ങിയത്. ഇത് ജനുവരി ആറിന് അവസാനിക്കേണ്ടതായിരുന്നു.
വിസാവിലക്കുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർ ലഭ്യമായിട്ടുള്ള മറ്റ് പ്രഫഷനുകളിലേക്ക് മാറണം. അല്ലാത്തപക്ഷം നിലവിലുള്ള െറസിഡൻറ് കാർഡിെൻറ കാലാവധി കഴിയുന്നപക്ഷം അത് പുതുക്കിനൽകില്ല.
സനദ് സെൻററുകളിൽ ബന്ധപ്പെട്ടാൽ വിസാവിലക്കുള്ള തസ്തികയാണോ എന്നത് അറിയാം. ഇത് മാറ്റുന്നതിനായി സ്പോൺസറുടെ തിരിച്ചറിയൽകാർഡ് സഹിതം സനദ് സെൻററുകളിൽ ചെന്നാൽ മതി. ഒാൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ആർ.ഒ.പി സേവനകേന്ദ്രങ്ങളിലെത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റിവാങ്ങണം.
അവസാന തീയതി നീട്ടിയതിെൻറ ആശ്വാസത്തിലാണ് മലയാളികളടക്കമുള്ള പ്രവാസികൾ. സെയിൽസ്, പർച്ചേഴ്സ് വിഭാഗങ്ങളിൽ റെപ്രസേൻററ്റീവ്, പ്രമോട്ടർ തസ്തികകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് തീരുമാനം ബാധിക്കുന്നത്. പലരും തസ്തിക മാറ്റിവാങ്ങി കഴിഞ്ഞെങ്കിലും മാറ്റാത്തവർ നിരവധിയാണ്. അവസാന സമയത്താണ് പലരും തൊഴിൽ മന്ത്രാലയത്തിെൻറ ഉത്തരവിെൻറ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതു തന്നെ.
ബിസിനസിെൻറ ലൈസൻസ് മാനദണ്ഡങ്ങൾപ്രകാരം വിദേശ തൊഴിലാളികളെ ഒരു സ്ഥാപനത്തിന് കീഴിലുള്ള ഒരു ആക്ടിവിറ്റിയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഇപ്പോൾ അനുമതി നൽകുന്നുണ്ട്. അംഗീകൃത തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലുള്ള വിദേശ തൊഴിലാളികളുടെ വേതനം ഭേദഗതി ചെയ്യാനും ഇപ്പോൾ അപേക്ഷിക്കാം.
വിദേശ തൊഴിലാളികളെ ഒരു തൊഴിലുടമയിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാനും നിബന്ധനകൾക്ക് വിധേയമായി തൊഴിൽ മന്ത്രാലയം അനുമതി നൽകുന്നുണ്ട്. തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ തൊഴിലുടമകൾ വിനിയോഗിക്കണമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല