സ്വന്തം ലേഖകൻ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് തിരിച്ചു. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ച എന്നതാണ് നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ ബ്രിക്‌സ് ബിസിനസ്സ് ഫോറത്തിന്റെ സമാപന സമ്മേളനത്തിലും, ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സെഷനിലും പങ്കെടുക്കും.
ബ്രിക്‌സ് നേതാക്കളും ബ്രിക്‌സ് ബിസിനസ്സ് കൗണ്‍സില്‍ അംഗങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലും മോദി പങ്കെടുക്കും. കൂടിക്കാഴ്ചയില്‍ ബ്രിക്‌സ് ബിസിനസ്സ് കൗണ്‍സിലും, ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് മേധാവിയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല