1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ. പൊതുജനാരോഗ്യമന്ത്രാലയം, പ്രൈമറി ഹെൽത്ത് കോർപറേഷൻ, ഹമദ്മെഡിക്കൽ കോർപറേഷൻ എന്നിവ സംയുക്തമായാണ് കാമ്പയിൻ നടത്തുന്നത്. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.ഇന്നു മുതൽ രാജ്യത്ത് എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകും. ആറുമാസം മുതലുള്ള എല്ലാവർക്കും കുത്തിവെപ്പ് സുരക്ഷിതമാണ്. പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ കീഴിെല പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, എച്ച്.എം.സിയുടെ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ, തിരഞ്ഞെടുത്ത 40 സ്വകാര്യ അർധസർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ കുത്തിവെപ്പിന് സൗകര്യമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

പ്രതിരോധ കുത്തിവയ്പിനായി പ്രാഥമിക പരിചരണ കോര്‍പറേഷന്റെ 107 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് അനുമതി തേടണം. മറ്റ് ചികിത്സക്ക് അനുമതി വാങ്ങി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഒറ്റ സന്ദര്‍ശനത്തില്‍ തന്നെ പ്രതിരോധ കുത്തിവയ്പും എടുക്കാം.

2021 മാർച്ച് വരെ നീളുന്ന കാമ്പയിൻ കാലയളവിൽ 5,00,000ത്തിലധികം ആളുകൾക്ക് കുത്തിവെപ്പ് നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.നാട്ടിലെ ഞാറ്റുവേലക്കാലത്തിന് സമാനമായ ‘അൽ വസ്മി’ കാലം ഒക്ടോബർ 16 മുതൽ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ കാലത്ത് ശക്തമായ മഴക്ക് സാധ്യത ഏറെയാണ്.വസന്തകാലത്തിന് തുടക്കമിട്ട് പെയ്യുന്ന മഴക്കാണ് അൽ വസ്മി എന്നുപറയുക. പടിഞ്ഞാറ് ഭാഗത്തുനിന്നും മേഘങ്ങൾ കിഴക്കോട്ട് നീങ്ങി തുടർന്ന് നല്ല മഴ ലഭിക്കും. വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഇൗ കാലത്ത് പകർച്ചപ്പനി സാധാരണയാണ്.പകർച്ചപ്പനി ചിലയാളുകളിൽ അപകടകരമാകാൻ സാധ്യതയുണ്ടെന്നും ഇതിനാൽ ജാഗ്രത പാലിക്കണമെന്നും നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബുദുല്ലതീഫ് അൽ ഖാൽ പറയുന്നു.

എല്ലാവർഷവും ഉണ്ടാകുന്ന പകർച്ചപനിയുടെ സമയമാണിത്. കോവിഡ്-19 അപകട സാധ്യതയേറെയുള്ള വയോജനങ്ങൾ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ തുടങ്ങിയവർക്ക് പകർച്ചപനി ഏറെ അപകടകാരിയാണ്. ഇതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കാമ്പയിനിലൂടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വാക്സിൻ ലഭ്യമാക്കും. പ്രായമായവർ, കുട്ടികൾ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. ഇവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം.

കുട്ടികളെ കുത്തിവെപ്പെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.പകര്‍ച്ചവ്യാധികള്‍ കുട്ടികളിലാണ് കുടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത്.പകര്‍ച്ചവ്യാധികള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യരോഗികളും കാലാവസ്ഥാ പനിയെ പ്രതിരോധിക്കാന്‍ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്ത്മ, ഹൃദയശ്വാസകോശ രോഗങ്ങള്‍, വൃക്ക, അര്‍ബുദ രോഗികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍ബന്ധമായും കുത്തിവെപ്പെടുക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.