സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ഏജൻസികളിൽ നിന്നും അനൗദ്യോഗിക ഉറവിടങ്ങളിൽനിന്നുമുള്ള തൊഴിലവസരങ്ങളിൽ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് ഭരണവികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം ഏജൻസികൾക്ക് ഒരിക്കലും സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
അനൗദ്യോഗികവും അനുമതിയില്ലാത്തതുമായ േസ്രാതസ്സുകളിൽനിന്നും ഏജൻസികളിൽനിന്നുമുള്ള തൊഴിലവസരങ്ങൾ വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുമായോ ഏജൻസികളുമായോ സമൂഹ മാധ്യമ അക്കൗണ്ടുകളടക്കമുള്ള മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്തരുത്. തൊഴിലവസരങ്ങൾക്കായി സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും അവരുടെ പരിപാടികളിൽ സംബന്ധിക്കരുതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
അനൗദ്യോഗിക ഏജൻസികളിൽനിന്ന് തൊഴിൽ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളോടും ഇ- മെയിലുകളോടും പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം പ്രവാസിസമൂഹത്തോട് ആവശ്യപ്പെട്ടു.
തൊഴിൽ മന്ത്രാലയത്തിെൻറ adlsa.gov.qa എന്ന വെബ്സൈറ്റ് വഴിയോ @ADLSAQa എന്ന ട്വിറ്റർ അക്കൗണ്ട് വഴിയോ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയിൽ പലയാളുകൾക്കും തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ ഭീഷണി നേരിടുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പലർക്കും ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വരുന്നത്. ഏത് സാഹചര്യത്തിലും ഔദ്യോഗികമായതും വിശ്വസനീയമായതുമായ ഇടങ്ങളിൽനിന്ന് മാത്രമേ തൊഴിൽസംബന്ധമായ അറിയിപ്പുകളും വാഗ് ദാനങ്ങളും സ്വീകരിക്കാൻ പാടുള്ളൂ.
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് വീണ്ടും ജോലി കിട്ടാൻ ഖത്തർ ചേംബർ നേരത്തേ ഓൺലൈൻ സംവിധാനം തുടങ്ങിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണുള്ളത്. ഇതുവരെ 2300 കമ്പനികൾ ചേംബർ തയാറാക്കിയ പോർട്ടലിൽ തൊഴിലാളികളുടെ വിവരങ്ങൾ നൽകിക്കഴിഞ്ഞു. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തർ ചേംബർ പുതിയ സംവിധാനമൊരുക്കിയത്.
പ്രാദേശിക വിപണിയിൽ ജോലി നഷ്ടമായവർക്ക് ഇത് ആശ്വാസമാണ്. ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ വീണ്ടും ജോലിക്കായുള്ള അപേക്ഷ സമർപ്പിക്കാം. രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തൊഴിൽ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകളിൽ അധികൃതർ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും ഖത്തർ ചേംബർ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനിരിക്കുന്ന വിദേശ വിദഗ്ധ തൊഴിലാളികൾക്ക് ഏറെ സഹായമാകുന്ന ചുവടുവെപ്പാണിത്. വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികൾക്ക് ജോലി മാറുന്നതിനും ഈ ഒൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്.
സൈറ്റിലെ ഹോം പേജിലെ ‘റീ എംേപ്ലായ്മെൻറ്’ എന്ന വിൻഡോവിൽ ക്ലിക്ക് െചയ്താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോറം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത് കമ്പനികൾ ചേർക്കുകയാണ് വേണ്ടത്. എൻജിനീയർ, വർക്കർ, ൈഡ്രവർ, ഓഫിസ് ക്ലർക്ക്, ഇൻഫർമേഷൻ െടക്നോളജി, സെക്രട്ടറി, അക്കൗണ്ടൻറ്, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്, ക്ലർക്ക് തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. ജീവനക്കാരൻെറ ജോലി പരിചയം, ഖത്തർ ഐ.ഡി നമ്പർ, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ തുടങ്ങിയവയും ചേർക്കാനാവും. പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. കോവിഡ് -19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടമായ വിദഗ്ധ തൊഴിലാളികളെ ജോലിയിലെടുക്കുന്നതിനും തൊഴിൽ കരാർ ഒപ്പുവെക്കുന്നതിനും കമ്പനികൾക്കുള്ള അവസരവും ഒാൺലൈൻ പോർട്ടലിലുണ്ട്. തൊഴിൽ ദാതാക്കൾക്ക് തങ്ങൾക്കാവശ്യമുള്ള വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല