സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും റസ്റ്റോറന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി.
നിയമം ജൂലൈ 28 മുതല്‍ കര്‍ശനമാകുമെന്നും ബിനാമി ഇടപാടുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇ-പേയ്മെന്റ്
സംവിധാനം നടപ്പാക്കാന്‍ ആരംഭിച്ചത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കിവരികയാണ്.
ആദ്യം പെട്രോള്‍ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ആഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ-പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.
ബിനാമി ഇടപാടുകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാടുകള്‍ കുറയ്ക്കാനും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.
അതേസമയം, ഇ-പേയ്മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിർദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല