സ്വന്തം ലേഖകൻ: സൌദിവൽക്കരണം സജീവമായ സൗദിയിലെ വ്യവസായ, ഖനന മേഖലയിൽ കഴിഞ്ഞ വർഷം 39,404 തസ്തികകളിൽ സ്വദേശികൾ നിയമിതരായെന്ന് അധികൃതർ. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ മേഖലയെ സുസ്ഥിരമാക്കാൻ മന്ത്രാലയം പിന്തുണച്ച വിവിധ സംരംഭങ്ങളുടെ ഫലമാണിതെന്ന് വാർഷിക റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം 903 പുതിയ വ്യവസായിക ലൈസൻസുകൾ മന്ത്രാലയം നൽകിയിരുന്നു. ഇതുവഴി 23.5 ശതകോടി ഡോളർ നിക്ഷേപം പുതുതായി ഇൗ മേഖലയിലുണ്ടായി. ഇക്കാലയളവിൽ 515 ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. ഡിസംബറിലെ പ്രതിമാസ സൂചിക റിപ്പോർട്ടിൽ നിലവിലുള്ള വ്യവസായിക സ്ഥാപനങ്ങളുടെ എണ്ണം 9681 ആണ്. നവംബറിൽ ഇത് 9630 ആയിരുന്നു.
ഡിസംബറിൽ മൊത്തം 73 പുതിയ ഫാക്ടറികൾക്ക് ലൈസൻസ് നേടുകയും 30 ഫാക്ടറികൾ ഉൽപാദനം ആരംഭിക്കുകയും ചെയ്തു. വ്യവസായിക മേഖല ഡിസംബറിൽ 2504 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇതിൽ 1300 തൊഴിലുകളിൽ സ്വദേശികൾ നിയമിതരായി. ഡിസംബർ അവസാനമായപ്പോൾ രാജ്യത്ത് ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള ഫാക്ടറികളുടെ എണ്ണം 1074 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല