സ്വന്തം ലേഖകൻ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും വര്‍ഷങ്ങളായി അവിടെ നികുതി അടയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ട്രംപിന്റെ നികുതി രേഖകളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ചൈനീസ് ബന്ധം പുറത്ത് വന്നത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്.
ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്. 2013 മുതല്‍ 2015 വരെ ഇതിനായി രാജ്യത്ത് 1.38 കോടി (188,561 ഡോളര്‍) യോളം നികുതി അടച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ട്രംപിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും നികുതി രേഖകള്‍ കാണിക്കുന്നു.
ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം നീങ്ങിയെന്ന് നികുതി രേഖകള്‍ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആഭ്യന്തര റവന്യൂ സേവന വിഭാഗം അനുശാസിക്കുന്നുണ്ട്. ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്മെന്റ് ചൈനയില്‍ നിന്ന് കുറഞ്ഞ തുകയാണ് ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അക്കൗണ്ടുള്ള ചൈനീസ് ബാങ്കിന്റെ പേര് നല്കാന് ട്രംപിന്റെ കമ്പനി വിസമ്മതിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘അമേരിക്കയില്‍ ഓഫീസുകളുള്ള ഒരു ചൈനീസ് ബാങ്കില്‍ ട്രംപ് ഓര്ഗനൈസേഷന് അക്കൗണ്ട് തുറന്നിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണിത്. ഏഷ്യയിലെ ബിസിനസ് സാധ്യതകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് തുറന്നത്. ‘ട്രംപ് ഓര്ഗനൈസേഷന് അഭിഭാഷകന് അലന് ഗാര്‍ട്ടന്‍ പറഞ്ഞു.
ഇടപാടുകളോ മറ്റ് പ്രവര്‍ത്തനങ്ങളോ ഇതുവരെ നടപ്പായിട്ടില്ല, 2015 മുതല്‍ ഓഫീസ് നിഷ്ക്രിയമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്കെതിരെ ട്രംപ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതോടെ പൊളിഞ്ഞുവെന്ന് ബൈഡന് പക്ഷം ആരോപിച്ചു. ചൈനയില്‍ പദ്ധതികള്‍ക്കായി അഞ്ച് കമ്പനികളിലായി 1,92,000 ഡോളറെങ്കിലും ട്രംപ് നിക്ഷേപിച്ചിട്ടുണ്ടെന്നും നികുതി രേഖകളെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.
ട്രംപിന് ചൈനയില്‍ തന്നെ സ്വകാര്യ അക്കൗണ്ടും അതില്‍ നിക്ഷേപങ്ങളും അതിന് നികുതി അടയ്ക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് അതീവ ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും പെലോസി പറഞ്ഞു. ചൈനീസ് ഗവണ്മെന്റ് അമേരിക്കയുടെ സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുകയാണെന്നും അവർ കുറ്റപ്പെടുത്തി.
ട്രംപ് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട് നിലനില്‍ക്കുന്നത്. ഇത് ഞെട്ടിക്കുന്ന വിവരമാണെന്ന് മാധ്യമലോകം വിലയിരുത്തി. 2013 മുതല്‍ 2015 വരെ ട്രംപ് തന്റെ നിക്ഷേപങ്ങള്‍ക്ക് ചൈനയില്‍ നികുതി അടച്ചിട്ടുണ്ട്.
ഈ നികുതി രേഖഖകളില്‍ നിന്നും ട്രംപിന് ചൈനയെക്കൂടാതെ ബ്രിട്ടനിലും അയര്‍ലൻഡിലും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കി. ഈ രേഖകളിലൂടെ എത്ര ശതമാനം തുകകള്‍ നീക്കിയിട്ടുണ്ട് എന്ന് രേഖകള്‍ മൂഖാന്തിരം കാണിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ തുകകളാണ് ഇതിലൂടെ കൈമാറ്റം ചെയ്തത് എന്നാണ് രേഖകള്‍ കാണിക്കുന്നത്. ഏതു ബാങ്കാണ് എന്ന വിവരം പുറത്തുവിടാന്‍ ട്രംപിന്റെ കമ്പനി വിസമ്മതിച്ചു.
അതിനിടെ സ്പീഡ് വാര്‍ഫ് പദ്ധതിയിലുള്‍പ്പെടുത്തി കോടിക്കണക്കിനു ഡോളര്‍ നല്കി ട്രംപ് ഭരണകൂടം തയാറാക്കുന്ന വാക്സീന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തു വന്നു. വളരെ തിരക്കിട്ട് തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് യുഎസ് ഗവര്‍ണര്‍മാര്‍ക്ക് വാക്സീന് കൈമാറാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ നീക്കമാണ് ഇപ്പോള്‍ വിവാദമാവുന്നത്. ശരിയായ രീതിയില്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ ഇലക്ഷനു മുന്‍പ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ളതല്ല വാക്സീനെന്നും ശരിയായ പരിശോധന അനിവാര്യമാണെന്നും ഡെമോക്രാറ്റുകള്‍ പറയുന്നു.
എന്നാൽ ഈ വാദം ശരിയല്ലെന്നും, കൊവിഡിനെ ഏതു വിധേനയും തകര്‍ക്കുകയെന്നതു മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അത്തരമൊരു ജീവന്മരണ പോരാട്ടത്തില്‍ കൂടെനില്‍ക്കുന്നതിനു പകരം ജനങ്ങളെ കൊല്ലാനെറിഞ്ഞു കൊടുക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല