സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കന്‍ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട് താങ്കള്‍ പ്രതിജ്ഞാബദ്ധനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വൈറ്റ് ഹൗസില്‍ ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്. പതിവുപോലെ വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാതികളും ട്രംപ് ഉന്നയിച്ചു. പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം.
കൊവിഡ് മൂലം വളരെയധികം പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റിനെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇവ വലിയ ദുരന്തമാണെന്നും ട്രംപ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റുകളില്‍ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഡമോക്രാറ്റുകള്‍ പോസ്റ്റല്‍ ബാലറ്റുകളെ പ്രോത്സാഹിപ്പുകയാണെന്നും ട്രംപ് ആരോപിച്ചു.
പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ സമാധാന പരമായിരിക്കുമെന്നും അധികാര കൈമാറ്റത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അതിനിടെ തിരഞ്ഞെടുപ്പിൽ തോറ്റാൽ സമാധാനപരമായ രീതിയിൽ അധികാര കൈമാറ്റമുണ്ടാകില്ലെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിലപാടിനെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ രംഗത്തെത്തി. അമേരിക്കൻ കോൺഗ്രസിലെ രണ്ട് സഭകളായ സെനറ്റിലെയും പൊതുസഭയിലെയും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളുൾപ്പെടെയാണ് ട്രംപിെൻറ പരാമർശത്തെ എതിർത്തത്.
തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായ അധികാര കൈമാറ്റം ഭരണഘടനയുടെ മുഖ്യ മൂല്യമാണെന്നും ഇത് ഉയർത്തിപ്പിടിക്കുമെന്ന് വ്യക്തമാക്കിയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും വിവിധ നേതാക്കൾ വ്യക്തമാക്കി. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് വിജയി ജനുവരി 20ന് സ്ഥാനമേൽക്കുമെന്നും 1792 മുതൽ എല്ലാ നാലുവർഷവും സാധാരണ രീതിയിൽ ഇത് നടക്കുന്നതാണെന്നും സെനറ്റിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിച് മക്കൊണെൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് 40 ദിവസത്തിൽ താഴെ മാത്രമുള്ളപ്പോൾ പുറത്തുവന്ന അഭിപ്രായ വോെട്ടടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനേക്കാൾ പിന്നിലാണ് ട്രംപ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല