സ്വന്തം ലേഖകൻ: പുതുവർഷത്തോടെ ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വ്യാപകമായി നൽകാനാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സർക്കാറിെൻറ കൊവിഡ് ഉപദേശകരിൽ ഒരാളും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഒാഫിസറുമായ ജോനാഥൻ വാൻ ടാമിനെ ഉദ്ധരിച്ചാണ് ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാർലമെൻറ് അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജോനാഥൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്മസ് കഴിഞ്ഞാലുടൻ വലിയൊരു വിഭാഗത്തിന് വാക്സിൻ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്.
ഒാക്സ്ഫഡ് സർവകലാശാല- ആസ്ട്ര സെനീക്ക വാക്സിനാണ് നൽകുക. ഇൗ വാക്സിൻ ഇപ്പോൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും പരീക്ഷണം നടക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ കൊവിഡ് മുൻനിര പോരാളികൾക്കൊപ്പം പ്രായമായവർക്കും രോഗം ബാധിച്ചാൽ അപകട സാധ്യതയേറിയവർക്കുമാണ് വാക്സിൻ നൽകുക.
ജർമൻ ജനത കഴിവതും യാത്രകൾ ഒഴിവാക്കി, വീടുകളിൽ കഴിയണമെന്ന് ചാൻസലർ മെർക്കൽ ഒരു വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു. ആഘോഷങ്ങൾ ഒഴിവാക്കി, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു. സ്വന്തം ആരോഗ്യമാണ് പരമപ്രധാനം, കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം.
സ്കൂളും, കിൻഡർ ഗാർഡനുകളും അടഞ്ഞ് കിടക്കില്ലെന്ന് മെർക്കൽ ഉറപ്പ് നൽകി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ വ്യവസായശാലകൾ തുറന്നു തന്നെ പ്രവർത്തിക്കാൻ മെർക്കൽ ജർമൻ ജനതയുടെ പിൻതുണ തേടി. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്താതെ ജനം കർക്കശമായി പാലിക്കണമെന്ന് മെർക്കൽ വീണ്ടും അഭ്യർഥിച്ചു. ജർമനിയിൽ ശനിയാഴ്ച 7830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല