സ്വന്തം ലേഖകൻ: ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഉക്രൈനിലേക്ക് പറക്കവേയാണ് വിമാനമാണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാന് സമീപം ഇന്ന് രാവിലെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്തവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.
80 പേരുമായി ഉക്രൈനിയൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പി.എസ് 752 ബുധനാഴ്ച രാവിലെയാണ് തെഹ്‌റാനിൽ തകർന്ന് വീണത്. കിയെവിലേക്ക് പോകുന്ന വിമാനത്തിൽ ഉണ്ടായിരുന്ന 171 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരിച്ചുവെന്ന് ഇറാൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോയിംഗ് 737-800 എന്ന വിമാനം ഇറാനിയൻ തലസ്ഥാനത്തിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളം ഫാർസ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
2.4 കിലോമീറ്റർ ഉയരത്തിൽ പറന്നുയര്‍ന്ന വിമാനം മൂന്ന് മിനിറ്റിനകം അപ്രത്യക്ഷമാവുകയായിരുന്നു. ഉക്രൈനിയൻ വിമാനം ആകാശത്ത് നിന്ന് ഒരു കൃഷിയിടത്തിലേക്ക് വീണപ്പോഴേക്കും തീപിടിച്ചെന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉമാനിലെ മിഡിൽ ഈസ്റ്റേൺ അവധിക്കാലം ആഘോഷിക്കാനെത്തിയ ഉക്രൈനിയൻ പ്രസിഡന്‍റ് വോലോഡൈമർ സെലൻസ്കി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. റെവല്യൂഷണറി ഗാർഡ് ജനറൽ കാസിം സോളിമാനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സേനയിലെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഉക്രൈന്‍ വിമാനം തകര്‍ന്ന് വീണത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല