
സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനത്തിെൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്ത ആഴ്ചയിലേക്ക് മാറ്റി നൽകുകയായിരുന്നു. ദേശീയ ദിനത്തിന്റെ ഔദ്യോഗിക ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതിന്റെ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ ദേശീയദിന അലങ്കാര വസ്തു വ്യാപാരം പൊടി പൊടിക്കുകയാണ് പതിവ്.
ഒമാെൻറ കൊടികൾക്കും ഒമാനി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഉൽപന്നങ്ങൾക്കും ഏറെ ആവശ്യക്കാർ ഉണ്ടാകുമായിരുന്നു. വാഹനാലങ്കാരങ്ങളും കൊടി തോരണങ്ങൾ തൂക്കലുമൊക്കെയായി ഒമാൻ ആഘോഷ തിമിർപ്പിലാകുന്ന സമയമാണിത്. എന്നാൽ, ഇൗ വർഷം ഇത്തരം ആഘോഷങ്ങളില്ലാത്തത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വ്യാപാരികളെയാണ്. സാധാരണ ഇത്തരം വ്യാപാരികൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സീസണും ദേശീയദിന സീസണാണ്.
സാധാരണ ദേശീയദിന ഭാഗമായി സ്വദേശികൾ വാഹനാലങ്കാരങ്ങൾ നടത്താറുണ്ടായിരുന്നു. അതിനു നല്ല തുക ചെലവിടുമായിരുന്നു. വാഹനാലങ്കാര ജോലികൾ ചെയ്യുന്ന കടകളിൽ വൻതിരക്കും അനുഭവപ്പെടുമായിരുന്നു. 50 വാർഷികമായതിനാൽ മികച്ച അലങ്കാരങ്ങളാണ് വ്യാപാരികൾ പ്രതീക്ഷിച്ചത്. എന്നാൽ, ഇൗ വർഷം േപരിനുപോലും അലങ്കാര ജോലികൾ നടന്നിട്ടില്ലെന്നും ഒരു വാഹനം പോലും അലങ്കരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഈ മേഖലയിലെ കച്ചവടക്കാർ പറയുന്നു.
50 ദേശീയ ദിന സ്റ്റിക്കറുകൾ പതിച്ച നിരവധി ഉൽപന്നങ്ങൾ മൊത്ത വ്യാപാര കടയിൽ എത്തിയിട്ടുണ്ടെങ്കിലും അവ കെട്ടിക്കിടക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ചില്ലറ വ്യാപാര കടകളിൽ ഇവയിൽ പലതും വിൽപനക്കുേപാലും എത്തിയിട്ടില്ല. ആവശ്യക്കാർ തീരെ ഇല്ലാത്തതിനാലാണ് ഇവ വിൽപനക്ക് വെക്കാത്തത്. കഴിഞ്ഞ വർഷത്തേതിെൻറ അഞ്ച് ശതമാനം കച്ചവടം പോലും ഈ വർഷം നടന്നിട്ടില്ല. സുൽത്താന്റെ ഫോട്ടായും ഒമാെൻറ മുദ്രയുമൊക്കെ പതിച്ചിട്ടുള്ള ടീഷർട്ടുകൾ, ലോഗോകൾ, കൊടികൾ, തോരണങ്ങൾ, രണ്ട് സുൽത്താന്മാരുടെ ചിത്രങ്ങൾ, പേനകൾ, വാച്ചുകൾ, ഷാളുകൾ, കണ്ണടകൾ തുടങ്ങി നിരവധി ഇനങ്ങൾ മൊത്ത വ്യാപാര കടകളിൽ കെട്ടിക്കിടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല