1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2023

സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം 98 ശതമാനം പൂർത്തിയായെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച പരിപാടിയിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘സർക്കാർ നിയമ നിർമാണവും നയങ്ങളും – ദർശനങ്ങളും അഭിലാഷങ്ങളും’ എന്ന ശീർഷകത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

13ാമത് സോഷ്യൽ ഡയലോഗ് ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. റിയാദിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾചറൽ കമ്യൂണിക്കേഷനുമായി സഹകരിച്ചാണ് മന്ത്രാലയം പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അവസരങ്ങളും നിക്ഷേപങ്ങളും വെല്ലുവിളി ഉയർത്തി. എന്നാൽ അത് ഇപ്പോൾ നല്ല രീതിയിൽ ആണ് കടന്നു പോകുനനത്. ഇതിന്റെ പ്രാധ്യാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ അനുസരിച്ച് തൊഴിൽ വിപണിയുടെ സാഹചര്യം പഠിച്ച് ആണ് ഒരോ മാറ്റങ്ങളും സൗദി കൊണ്ടുവരുന്നത്. ദേശീയ സമ്പദ്‌ വ്യവസ്ഥയെ പിന്തുണക്കുന്നതിനും വിശിഷ്ടമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള തീരുമാനങ്ങൾ സൗദി തീരുമാനിച്ചിട്ടുണ്ട്.

പരിപാടിയിൽ തൊഴിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, തൊഴിൽ വിപണിഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. നിയമനിർമാണങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭാവിയിലേക്ക് എന്തെല്ലാം കാര്യങ്ങൾ വേണം എന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉള്ല ഒരു വേദിയായി ഇതിനെ കാണുന്നുവെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയുടെ തന്ത്രപരമായ സംരംഭങ്ങളും കൈവരിച്ച നേട്ടങ്ങളും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. 2022ലെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയുടെ വളർച്ച നിരക്കിൽ വലിയ വിത്യാസം ആണ് ഉണ്ടായിരിക്കുന്നത്. ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ആണ് സൗദി നേടിയിരിക്കുന്നത്. ഡെവലപ്പർ നിതാഖാത്ത് പ്രോഗ്രാമിലൂടെ കഴിഞ്ഞ 12 മാസത്തിനിടെ 1,67,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയെന്ന് സൗദി തൊഴിൽ മന്ത്രി വ്യക്തമാക്കി. ഇതോടെ ജോലി ലഭിച്ച സൗദികളുടെ എണ്ണം 4,80,000 ആയി.

126 തൊഴിലുകളിലായി സ്വകാര്യ മേഖലയിലെ 3,22,000ലധികം ജീവനക്കാരെ പരിശീലിപ്പിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി 92 ശതമാനം തൊഴിലാളികളെ തൊഴിൽ വ്യവസ്ഥയുടെ നിയന്ത്രണങ്ങളും തീരുമാനങ്ങളും അനുസരിച്ച് സ്വകാര്യ മേഖലയിൽ തൊഴിൽ നൽകാൻ സാധിച്ചെന്നാണ് തൊഴിൽ മന്ത്രി വ്യക്താക്കി. 50 ലക്ഷത്തിലധികം കരാറുകളിലേക്കുള്ള പ്രവേശനം ഖിവ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റലായി രേഖപ്പെടുത്തിയെത്തും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു.

തൊഴിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി 73 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു. ആധുനിക തൊഴിൽ രീതികളിലെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യാൻ ഇതിലൂടെ സാധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.