1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ് ജർമി കോർബിനെ സസ്പെൻറ് ചെയ്തു. സെമറ്റിക്ക് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാണ് മുൻ പാർട്ടി മേധാവിയെ താൽക്കാലികമായി പുറത്താക്കിയത്. ജർമി കോർബിനെതിരെ ഈക്വാലിറ്റി ആൻറ് ഹ്യൂമൻ റൈറ്റ് കമിഷൻ (ഇ.എച്ച്.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ് പാർട്ടിയുടെ നടപടി.

എന്നാൽ, ഈ റിപ്പോർട്ട് വസ്തുതാ പരമല്ലെന്ന് വാദിച്ച് കോർബിൻ രംഗത്തുവന്നു. ഇ.എച്ച്.ആർ.സിയുടെ കണ്ടെത്തൽ താൻ തള്ളിക്കളയുന്നതായും അദ്ദേഹം അറിയിച്ചു. കോർബിനെതിരെ പാർട്ടിക്ക് അകത്തും പുറത്തുമുള്ള ജൂത മതവിഭാഗക്കാർ ശക്തമായി രംഗത്തു വന്നിരുന്നു. കോർബിൻ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് അർഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നാണ് പ്രധാന ആരോപണം.

പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആൻറി സെമിറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറി കോർബിെൻറ നിലപാടിൽ പ്രതിഷേധിച്ച് രാജി നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.