സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ കോവിഡ് കേസുകളിൽ റെക്കോഡ് വർധന. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
നാലു ദിവസം മുമ്പ് യുഎസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം ആഗോളതലത്തിൽ തന്നെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.
അവധി ദിവസങ്ങള്‍ക്കു ശേഷമാണ് അമേരിക്കയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് കാണുന്നത്. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നു.
തിങ്കളാഴ്ച ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായി ഫൈസർ/ബയോഎൻടെക് കോവിഡ്-19 വാക്സിന്റെ മൂന്നാം ഡോസ് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുകയും ബൂസ്റ്റർ ഷോട്ടിനുള്ള ഇടവേള ആറ് മാസത്തിൽ നിന്ന് അഞ്ച് മാസമായി ചുരുക്കുകയും ചെയ്തു.
അതിനിറ്റെ ഒമിക്രോണും പിറകെ മറ്റുള്ളവയും എത്തുകയും വ്യാപനത്തിന് അതിവേഗം കൈവരുകയും ചെയ്തെങ്കിലും ലോകത്ത് കോവിഡ് ബാധ അവസാനത്തോടടുത്തുവെന്ന സൂചനയുമായി ശാസ്ത്രജ്ഞർ.
“ചികിത്സ തേടുന്നവരും മരിക്കുന്നവരും കുറഞ്ഞത് ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ രോഗപ്രതിരോധ ശാസ്ത്രജ്ഞ മോണിക ഗാന്ധി പറഞ്ഞു. ”വൈറസ് നമുക്കൊപ്പമുണ്ടാകുമെങ്കിലും പുതിയ വകഭേദം എല്ലാവരിലും പ്രതിരോധശേഷി ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. അതുവഴി മഹാമാരിയെ ഇല്ലാതാക്കാനാകും,“ വിദഗ്ദർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല