സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന് ട്രാഫിക് ലൈറ്റ് മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ വിഭാഗങ്ങളായി തിരിച്ചാണ് ഇനിമുതൽ നിയന്ത്രണങ്ങളും ഇളവുകളും.
കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി പരിഗണിച്ച് വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. നിലവിൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് നാല് വിഭാഗത്തിലും തുറക്കാൻ അനുമതിയുണ്ട്.
ഉയർന്ന ജാഗ്രതാവിഭാഗത്തിൽനിന്ന് കുറഞ്ഞ ജാഗ്രതാവിഭാഗത്തിലേക്ക് എത്തണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും അതേ വിഭാഗത്തിൽ തുടരണം. എന്നാൽ, കുറഞ്ഞ ജാഗ്രതാവിഭാഗത്തിൽനിന്ന് ഉയർന്ന വിഭാഗത്തിലേക്ക് മാറണമെങ്കിൽ ഇൗ നിബന്ധന ബാധകമല്ല. അതായത്, സ്ഥിതി രൂക്ഷമാവുകയാണെങ്കിൽ ഗ്രീൻ വിഭാഗത്തിൽനിന്ന് നേരിട്ട് റെഡ് വിഭാഗത്തിലേക്ക് മാറാമെന്നർഥം.
റെഡ് ലെവൽ: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ടിന് മുകളിലാണെങ്കിൽ
മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ എട്ട് ശതമാനത്തിന് മുകളിലാണെങ്കിൽ റെഡ് ലെവൽ നിയന്ത്രണങ്ങളാണ് ബാധകമാകുക. ഷോപ്പുകളിലും റസ്റ്റാറൻറുകളിലും ഡെലിവറി, ടേക് എവേ മാത്രം. വാക്സിൻ എടുത്ത് ഗ്രീൻഷീൽഡ് ലഭിച്ചവർക്കും രോഗമുക്തി നേടിയവർക്കും മാത്രം സർക്കാർ ഒാഫിസുകളിൽ പ്രവേശനം. സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക് അറ്റ് ഹോം. ഒാഫിസിൽ എത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം എന്നിവയാണ് പ്രധാനം.
ഓറഞ്ച് ലെവൽ: നാല് ദിവസത്തെ ശരാശരി ടി.പി.ആർ അഞ്ചിനും എട്ടിനും ഇടയിലാണെങ്കിൽ
ജൂലൈ 2 വെള്ളിയാഴ്ച മുതൽ യെല്ലോ വിഭാഗത്തിലാണ് രാജ്യം ഉണ്ടാവുക. ഈ കാറ്റഗറിയിൽ ലഭിക്കുന്ന ഇളവുകൾ പ്രകാരം വെള്ളിയാഴ്ച മുതൽ വിവിധ മേഖലകൾ ഭാഗികമായി തുറക്കും. ‘യെല്ലോ’ ലെവലിലെ ഇളവുകൾ പ്രകരം കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ശേഷം 14 ദിവസം പൂർത്തിയായവർക്കും രോഗമുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗത്തിൽപ്പെട്ടവരുടെ കൂടെ 12 വയസിൽ താഴെയുള്ളവർക്കും മാളുകളിലും ജിംനേഷ്യം പോലുള്ള സ്ഥലങ്ങളിലും പ്രവേശനമുണ്ടായിരിക്കും.
യെല്ലോ ലെവൽ: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആർ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കിൽ, ഗ്രീൻ ലെവൽ: തുടർച്ചയായി 14 ദിവസം ശരാശരി ടി.പി.ആർ രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ എന്നിവയാണ് മറ്റ് രണ്ട് വിഭാഗങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല