സ്വന്തം ലേഖകൻ: ബഹ്റൈനിലെ പ്രവാസി ജോലിക്കാർക്ക് മാതാപിതാക്കളെയോ 24 വയസ്സിന് മുകളിൽ പ്രായമുള്ള മക്കളെയോ സ്പോൺസർ ചെയ്യണമെങ്കിൽ 1000 ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും എടുത്തിരിക്കണം. പങ്കാളിയെയും 24 വയസ്സിൽ താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ പ്രതിമാസം 400 ദിനാർ ശമ്പളം വേണം. നേരത്തെ ഇത് 250 ദിനാർ ആയിരുന്നു.
സേവനങ്ങൾ മെച്ചപ്പെടുത്താൻ ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രിയും എൽ.എം.ആർ.എ ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. സർക്കാറിെൻറ നിർദേശങ്ങൾക്കനുസരിച്ച് സേവനങ്ങളിൽ കൃത്യത പുലർത്തിയും ഇടപാടുകൾക്കുള്ള സമയം കുറച്ചും മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിൽ പ്രവർത്തിക്കുന്ന എൽ.എം.ആർ.എ ശാഖ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ മുഹമ്മദ് യൂസഫ് അൽ ബിൻ ഫലാഹും ഒപ്പമുണ്ടായിരുന്നു. പുതിയ പാസഞ്ചർ ടെർമിനൽ സ്ഥാപിക്കാനെടുത്ത പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് സേവനം നൽകാനുള്ള സൗകര്യമാണ് എൽ.എം.ആർ.എ ശാഖയിൽ ഒരുക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശാഖയിൽ മികച്ച പരിശീലനം ലഭിച്ച ജീവനക്കാരാണുള്ളത്. സേവനങ്ങൾ നൽകുന്ന കൗണ്ടറുകൾ 12 ആയി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല