1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ഉച്ചജോലി വിലക്ക് പാലിക്കുന്നുണ്ടെയെന്ന് അറിയാൻ വേണ്ടി തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വിവിധ തൊഴിലിടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ഉച്ചജോലി വിലക്ക് ബഹ്റെെനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റെെൻ മാത്രമല്ല മറ്റു പല അറബ് രാജ്യങ്ങളും ഇത്തരത്തിൽ
ഉച്ചജോലി വിലക്ക് നടപ്പിലാക്കിയിട്ടുണ്ട്.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ആണ് ബഹ്റെെനിൽ വിലക്കിയിരിക്കുന്നത്. പല കമ്പനികളും ഇത് പാലിക്കാതെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കും. അതിനാൽ ആണ് പരിശോധനയുമായി അധികൃതർ രംഗത്തെത്തിയത്. ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ പരിശോധനയിൽ ബഹ്റെെൻ തൊഴിൽ മന്ത്രി തൊഴിലിടങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് സൂപ്പർവൈസർമാരോട് വിശദീകരണം ചോദിച്ചു.

സൂര്യാതപം മൂലം നിരവധി ആരോഗ്യ പ്രശ്നത്തിന് കാരണമാകും. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നിബന്ധനയുമായി ബഹ്റെെൻ അധികൃതർ എത്തിയിരിക്കുന്നത്. നിയമം കർശനമായി നടപ്പിലാക്കണമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ മുതൽ പരിശോധനകൾ രാജ്യത്തിന്റെ പല ഭാഗത്തും നടന്നു വന്നിരുന്നു. ഇതുവരെ 16 തൊഴിലിടങ്ങളിൽ മാത്രമാണ് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. നിയമം ലഘിച്ചതിന് 27 തൊഴിലാളികൾക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവർക്കെതിരായ കേസുകൾ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

ഉച്ചജോലി വിലക്ക് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നത് മാത്രമല്ല ഉൽപാദന ക്ഷമത വർധിപ്പിക്കുകയും ലക്ഷ്യം വെക്കുന്നുണ്ട്. കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടാത്ത വിധത്തിലാണ് ഇത് നടപ്പാക്കാൻ ഉദ്യോശിക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയാണ് പ്രാധാന്യം എങ്കിലും കമ്പനികളുടെ കാര്യവും പ്രഥമ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ഉച്ച ജോലി വിലക്ക് ലംഘിച്ചാൽ തടവും പിഴയും ആണ് ശിക്ഷ. മൂന്ന് മാസത്തിൽ കവിയാത്ത തടവോ അല്ലെങ്കിൽ 500. 1000 ദിനാർ പിഴയാണ് ശിക്ഷ ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.