സ്വന്തം ലേഖകൻ: പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരം കൈമാറുമോ എന്ന ആശങ്ക ഒരു വശത്ത് നിലനിൽക്കുേമ്പാഴും മന്ത്രിസഭ രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ച് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ. സ്റ്റേറ്റ് സെക്രട്ടറിയുടേതുൾപ്പെടെ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാവുമെന്ന് അടുത്ത ആഴ്ച ബൈഡൻ വെളിപ്പെടുത്തുമെന്ന് ദി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ട്രഷറി വകുപ്പിെൻറ ചുമതല ആർക്കാണെന്ന് തീരുമാനിച്ചു കഴിഞ്ഞതായി വ്യാഴാഴ്ച ബൈഡൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നന്ദി പ്രകടന ചടങ്ങിന് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി നോമിനിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. രണ്ട് പേരാണ് ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ. മുൻ ദേശീയ ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവും മുൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായ ആൻറണി ബ്ലിങ്കനും ഡെലവെയറിൽ നിന്നുള്ള ക്രിസ് കൂൺസുമാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ. ഇരുവരും ബൈഡനുമായി അടുത്ത ബന്ധം ഉള്ളവരാണ്. എങ്കിലും ബ്ലിങ്കനാണ് ഇതിൽ മുൻതൂക്കം. അതേസമയം, മുൻ അംബാസഡറും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ സൂസൺ റൈസിനും സാധ്യത കൽപിക്കുന്നുണ്ട്.
അതേസമയം, കാബിനറ്റ് പ്രഖ്യാപനങ്ങൾ ഘട്ടം ഘട്ടമായിട്ടായിരിക്കും ബൈഡൻ പുറത്തുവിടുകയെന്നാണ് വിവരം. സമ്പദ്വ്യവസ്ഥ, ദേശീയ സുരക്ഷ അല്ലെങ്കിൽ പൊതുജനാരോഗ്യം പോലുള്ള ഒരു പ്രത്യേക മേഖലകളിലേക്കുള്ള പ്രതിനിധികളെ ഒരുമിച്ച് പ്രഖ്യാപിക്കും. 15 അംഗ ടീമിനെ ഒരുമിച്ച് ചേർക്കുന്നതിലൂടെ പുരോഗമനവാദികളെയും യാഥാസ്ഥിതിക വിഭാഗത്തേയും ഒരുപോലെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബൈഡെൻറ ഭാഗത്തു നിന്നുണ്ടാവുക.
ഇന്ത്യൻ വംശജ മാല അഡിഗ പ്രഥമ യു.എസ് വനിതയുടെ പോളിസി ഡയറക്ടർ
ഇന്ത്യന്‍-അമേരിക്കന്‍ വംശജ മാല അഡിഗയെ നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില് ബൈഡെൻറ പോളിസി ഡയറക്ടറായി ജോ ബൈഡന് നിയമിച്ചു. ജോ ബൈഡെൻറ മുതിർന്ന ഉപദേഷ്ടാവും ബൈഡൻ-കമല ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉപദേഷ്ടാവുമായും മാല അഡിക പ്രവർത്തിച്ചിട്ടുണ്ട്. ബൈഡൻ ഫൗണ്ടേഷെൻറ ഉന്നത വിദ്യാഭ്യാസ- സൈനിക കുടുംബ സമിതിയുടെ ഡയറക്ടർ കൂടിയായിരുന്നു മാല അഡിഗ.
ഇല്ലിനോയിസ് സ്വദേശിയായ മാല അഡിഗ ഗ്രിന്നൽ കോളജ്, യൂനിവേഴ്സിറ്റി ഓഫ് മിനസോട സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, യൂനിവേഴ്സിറ്റി ഓഫ് ഷികാഗോ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നാണ് ബിരുദം നേടിയത്. മാല ഉള്‍പ്പെടെ വൈറ്റ് ഹൗസിലെ നാലുമുതിര്‍ന്ന പുതിയ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവാണ് ബൈഡന് വെള്ളിയാഴ്ച പുറത്തിറക്കിയത്.
ഭരണമാറ്റത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ട്രംപ് ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് കേസുകൾ ഫയൽ ചെയ്തിട്ടുള്ള ഡോണൾഡ് ട്രംപ് ഇതേ വരെ ജോ ബൈഡന്റെ വിജയം അംഗീകരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെ പിന്തുണച്ചാണു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമസമ്മേളനം നടത്തിയത്. എന്നാൽ, അധികാരമാറ്റമുണ്ടായാൽ ഭരണഘടനാപരമായി വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
അതിനിടെ, ട്രംപിന്റെ തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണങ്ങൾ തള്ളി യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. മിഷിഗനിലെ ബൈഡന്റെ വിജയം അംഗീകരിക്കുന്നുവെന്ന സംസ്ഥാനത്തെ റിപ്പബ്ലിക്കൻ നേതാക്കളുടെ പ്രസ്താവനയും ട്രംപിനു തിരിച്ചടിയായി.
ജനുവരി 20നു അധികാരമേറ്റാലുടൻ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS ന്റെ നിയന്ത്രണം ജോ ബൈഡനു കൈമാറുമെന്നു സമൂഹമാധ്യമ അധികൃതർ വ്യക്തമാക്കി. ട്രംപ് തോൽവി സമ്മതിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ മാറ്റമുണ്ടാവില്ലെന്നും അധികാരക്കൈമാറ്റത്തിനു പൂർണ പിന്തുണയുമായി ട്വിറ്റർ രംഗത്തുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.
വീണ്ടും കൊവിഡ് ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന സൂചനയെത്തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമെന്നു റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങിയ ഇടങ്ങളിലാണ് ടോയ്‌ലെറ്റ് പേപ്പറിനും പായ്ക്ക്ഡ് വെള്ളത്തിന്റെയു ഷെല്‍ഫുകള്‍ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും കാലിയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിച്ച് ട്രംപ്
24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ്. ഇതുവരെയുള്ള മരണം രണ്ടര ലക്ഷത്തിലധികവും. അതായത്, ലോകത്തി: ഏറ്റവുമധികം കൊവിഡ് മരണം. അമേരിക്കയിൽ കൊവിഡ് അനുദിനം വ്യാപിക്കുമ്പോൾ, റോമ നഗരം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഓർമിപ്പിക്കുകയാണ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. കൊറോണയെ നേരിടാനുള്ള മാർഗങ്ങളും സംയുക്ത ശ്രമങ്ങളും ചർച്ച ചെയ്യുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോൾഫ് കളിക്കാനാണ്.
അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണിത്. ഇതൊഴിവാക്കി ഗോൾഫ് കളിയിൽ മുഴുകിയ ട്രംപിന്റെ ചിത്രങ്ങൾ വാർത്ത എൻസികൾ പുറത്ത് വിട്ടു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയിൽ നിന്നാണ് ട്രംപ് വിട്ടുനിന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തിൽ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെർച്വൽ സമ്മേളനത്തിൽ സൌദി അറേബ്യയിലെ സൽമാൻ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല