
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ബ്രിട്ടൻ ഒരു വൻ മെഡിക്കൽ ദുരന്തം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എൻഎച്ച്‌എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗണല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് എംപിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്ത് തീരുമാനമെടുക്കും.
എന്നാൽ വൈറസ് പടരുന്നത് തടയാനാകാത്തത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ പരാജയമാണെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ ആരോപിച്ചു. ഒക്ടോബറിൽ ഒരു ദേശീയ ലോക്ക്ഡൗൺ അല്ലെങ്കിൽ സർക്യൂട്ട് ബ്രേക്കറിനായി ആവശ്യമുന്നയിച്ച സർ കീർ സ്റ്റമർ സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ചു, ലോക്ക്ഡൗൺ കഠിനവും ദൈർഘ്യമേറിയതും കൂടുതൽ നാശനഷ്ടവുമാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സെപ്റ്റംബർ 21 ന് ഗവൺമെന്റിന്റെ ശാസ്ത്രജ്ഞർ സേജ് രണ്ടോ മൂന്നോ ആഴ്ചത്തെ അടിയന്തിര സർക്യൂട്ട് ബ്രേക്ക് ശുപാർശ ചെയ്തപ്പോൾ കൊവിഡ് -19 ൽ നിന്ന് 11 മരണങ്ങളും വെറും 4,000 കൊവിഡ് കേസുകളും മാത്രമാണുണ്ടായത്. എന്നാൽ സർക്യൂട്ട് ബ്രെക്കാർ വീണ്ടും നടപ്പിലാക്കണമെന്ന ശാസ്ത്ര ഉപദേശകരുടെ ആവശ്യം 40 ദിവസമായി പ്രധാനമന്ത്രി അവഗണിച്ചു. പ്രതിദിനം 326 മരണങ്ങളും 22,000 കൊവിഡ് കേസുകളും ആയി ഉയർന്നതോടെയാണ് പ്രധാനമന്ത്രി ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ടെലിവിഷൻ പത്രസമ്മേളനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി കോമൺസിൽ വിശദീകരണം നൽകുന്നത്. ബിസിനസുകൾക്കും ജോലികൾക്കുമായുള്ള കൂടുതൽ പിന്തുണയുടെ വിശദാംശങ്ങൾക്കൊപ്പം നടപടികളുടെ രൂപരേഖയും ജോൺസൺ എംപിമാർക്ക് മുന്നിൽ അവതരിപ്പിച്ചു,
അടുത്തമാസം മുതൽ സ്വയം തൊഴിലുകാർക്ക് കൂടുതൽ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. അതോടൊപ്പം ഫർലോഗ് സ്‌കീം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫർലോഫ് സ്കീം യുകെയിലുടനീളം ബാധകമാകുമോ എന്ന ചോദ്യത്തിന്, ഭാവിയിൽ കൊവിഡ് -19 ലോക്ക്ഡൗൺ ഉള്ള യുകെയുടെ ചില ഭാഗങ്ങളിൽ ഇത് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ സമയത്ത് വരുമാനത്തിന്റെ 80% വരെ നേടാൻ കഴിയുമെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 40 ശതമാനത്തേക്കാൽ കൂടുതലാണ് നവംബർ മുതൽ ജനുവരി വരെ സ്വയം തൊഴിലാളികൾക്കുള്ള 4.5 ബില്യൺ പൗണ്ടിന്റെ സർക്കാർ പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച സ്വയംതൊഴിൽ വരുമാന പിന്തുണാ പദ്ധതി (SEISS) പ്രകാരം, യോഗ്യരായ തൊഴിലാളികൾക്ക് നിലവിൽ കഴിഞ്ഞ വർഷത്തെ വരുമാനത്തിന്റെ 40% മൂന്നുമാസത്തെ മൂന്ന് മാസം ലഭിക്കും, ഇത് പരമാവധി 3,750 പൗണ്ടായി നിജപ്പെടുത്തിയിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സഹായമാണ് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ ന്യായീകരിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. രാജ്യത്തിന്റെ ഐക്യമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ ആഹ്വാനം ചെയ്തു.
ഒരു മാസത്തേക്കാണ് രാജ്യത്ത് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച ചില എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി. രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് പതിനയ്യായിരത്തിനു മുകളിലെത്തി എന്നു മാത്രമല്ല, ഇതില്‍ 75 ശതമാനം പേരുടെയും രോഗത്തിന്റെ ഉറവിടവും കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ഇത്തവണത്തെ ശീതകാലം കടുപ്പമേറിയതായിരിക്കുമെന്ന മുന്നറിയിപ്പും കോവിഡ് സാഹചര്യത്തെ പരാമര്‍ശിച്ച് മെര്‍ക്കല്‍ നല്‍കി. കൊറോണവൈറസ് വ്യാപനം രൂക്ഷമാകുമ്പോള്‍ ജര്‍മനിയിലെ മെഡിക്കല്‍ രംഗത്ത് മനുഷ്യ വിഭവശേഷിയുടെ ഗണ്യമായ കുറവ് നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്.രാജ്യത്ത് ഇതുവരെ നാലര ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച മാത്രം പതിനയ്യായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ പതിനായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം മാസാദ്യം നാനൂറ് ആയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1400നു മുകളിലാണ്.രാജ്യത്ത് ആശുപത്രി ബെഡ്ഡുകള്‍ക്കോ വെന്‍റിലേറ്ററുകള്‍ക്കോ ക്ഷാമമില്ല. എന്നാല്‍, സ്ഥിതി ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ സ്റ്റാഫിന്‍റെ കുറവ് കടുത്ത പ്രതിസന്ധികള്‍ക്കു കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല