
സ്വന്തം ലേഖകൻ: സിംഗപ്പൂരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ബ്രിട്ടൻ; കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയായേക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് ബോറിസ് ജോൺസൺ സർക്കാരിന്റെ നിർണായക നീക്കം. സിംഗപ്പൂരും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിലവിലുള്ള കരാറിലെ വ്യവസ്ഥകൾ തന്നെയാണ് ഈ കരാറിലുമെന്നതും ശ്രദ്ധേയം.
സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ ബ്രിട്ടന്റെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസും സിംഗപ്പൂർ വ്യാപാര മന്ത്രി ചാൻ ചുൻ സിംഗും കരാർ ഒപ്പിട്ടു. കരാർ താരിഫുകൾ നീക്കം ചെയ്യുകയും ഇരു രാജ്യങ്ങൾക്കും പരസ്പരം സേവന വിപണിയിലേക്ക് പ്രവേശനം നൽകുകയും ചെയ്യുന്നതാണ്. ഇലക്ട്രോണിക്സ്, കാറുകൾ, വാഹന ഭാഗങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, പുനരുപയോഗ ഊർജ്ജ ഉൽപാദനം എന്നിവയ്ക്കുള്ള താരിഫ് ഇതര തടസ്സങ്ങളും ഇത് കുറയ്ക്കും. യൂറോപ്യൻ യൂണിയനും സിംഗപ്പൂരും തമ്മിലുള്ള കരാറിന്റെ അതേ ടൈംലൈനായ 2024 നവംബറോടെ ഡ്യൂട്ടികൾ ഇല്ലാതാക്കും.
തങ്ങളുടെ ബന്ധപ്പെട്ട ബിസിനസുകൾക്ക് ലഭിക്കുന്ന സുപ്രധാന നേട്ടങ്ങൾക്കപ്പുറം, ഡീൽ സംരക്ഷണ വാദത്തിനും നേറ്റിവീസത്തിനും എതിരായ ശക്തമായ പ്രസ്താവനയെന്ന് ചാൻ പറഞ്ഞു. ലോകത്തിന് പാൻഡെമിക് വീണ്ടെടുക്കൽ ഉറപ്പാക്കുന്നതിൽ ഇത് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും യൂറോപ്യൻ യൂണിയന്റെ ചീഫ് എക്സിക്യൂട്ടീവും വാരാന്ത്യാവസാനം വരെ ഒരു പുതിയ ബ്രെക്സിറ്റാനന്തര വ്യാപാര ഉടമ്പടിക്ക് ശ്രമിച്ചെങ്കിലും ധാരണയായിരുന്നില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുമ്പോൾ അവസാനിക്കുന്ന വ്യാപാര കരാറുകൾ മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി നടത്താൻ ശ്രമിക്കുന്നതിനാൽ ഈ നീക്കം യുകെയുടെ വിശാലമായ വ്യാപാര താത്പര്യങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളുമായി വ്യാപാര കരാർ സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ.
ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച രണ്ട് ആരോഗ്യ പ്രവർത്തകർക്കും അലർജിക്ക് പുറമേ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി റിപ്പോർട്ട്. രണ്ട് പേരും സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവരാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കൊവിഡ് വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല