സ്വന്തം ലേഖകൻ: ബ്രിട്ടൻ്റെ കൊവിഡ് പോരാട്ടത്തിനും ഉത്തേജക പദ്ധതികൾക്കും പണം കണ്ടെത്താൻ റിഷി സുനക് മാജിക്കിന് കഴിയുമോ? ബുധനാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ഏറ്റവും ഒടുവിലത്തെ ദേശീയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പൊതു ചെലവുകളും ഉത്തേജക പദ്ധതികളും “വളരെയധികം ബുദ്ധിമുട്ടുകൾ” നേരിടേണ്ടി വരുമെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകിയതും ശ്രദ്ധേയം.
കൊറോണ വൈറസ് ധനസഹായത്തിനായി 280 ബില്യൺ ഡോളർ മാറ്റിവക്കുന്ന ബില്ലിന് പണം കണ്ടെത്താതിരിക്കാൻ കഴിയില്ലെന്ന് ബുധനാഴ്ചത്തെ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി സുനക് ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. എന്നാൽ പലിശ നിരക്ക്കുമായ ബന്ധപെട്ട കണക്കുകൾ രാജ്യത്തിന്റെ ധനസ്ഥിതി തുറന്നു കാട്ടുന്നതാണെന്നും ചാൻസലർ ഓർമ്മിപ്പിച്ചു.
ബ്രിട്ടീഷ് ഇക്കോണമി മുമ്പില്ലാത്ത വിധം കടക്കെണിയിലാണെന്നും പലിശ നിരക്കുകൾ ഏറ്റവു താഴ്ന്ന നിലയിലാണെന്നും സുനക് പറഞ്ഞു. പൊതു ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം സമ്മതിച്ചു.
ബജറ്റിലെ നികുതി പരിഷ്ക്കണങ്ങളെക്കുറിച്ച് സുനക് ഒന്നും വെളിപ്പെടുത്തിയില്ലെങ്കിലും വരും മാസങ്ങളിലെ ലോക്ക്ഡൗൺ ഇളവുകൾ മുന്നിൽ കണ്ടുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്തംഭിച്ചു നിൽക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വീണ്ടും മുന്നോട്ട് നീക്കാൻ ക്രിയാത്മകമായ പ്രഖ്യാപനങ്ങൾ സുനക് നടത്തുമെന്ന് നിരീക്ഷകർ കരുതുന്നു.
ട്രെയിനിഷിപ്പുകൾക്കായി 126 മില്യൺ ഡോളറിനെ ഉത്തേജക പാക്കേജും ഭവന വിപണിയെ ഉണർത്താൻ ചെറിയ നിക്ഷേപമുള്ള ജീവനക്കാരെ ലക്ഷ്യമിട്ടുള്ള ഒരു മോർട്ട്ഗേജ് ഗ്യാരണ്ടി സ്കീമും ഇതിൽ ഉൾപ്പെടുന്നു. മഹാമാരിയുടെ കാലത്ത് ഇല്ലാതായ 95% മോർട്ട്ഗേജുകൾ തിരികെ കൊണ്ടുവരുന്നതിന് സർക്കാർ വായ്പ നൽകുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് ട്രഷറിയും അറിയിച്ചു.
പുതിയ സ്കീം ആദ്യമായി വീട് വാങ്ങുന്നവർക്കോ പുതിയ വീടുകൾക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെങ്കിലും 600,000 പൗണ്ട് എന്ന പരിധി ഉണ്ടാകുമെന്നാണ് സൂചന. ഒരു വീട് സ്വന്തമാക്കുക എന്നത് ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നമാണെന്നും കഴിയുന്നത്ര ആളുകളെ സഹായിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും സുനക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല