
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓഫിസിെലത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ടെലിവിഷൻ നെറ്റ്വർക്കായ സി.എൻ.എൻ. വാക്സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക് മെമോ നൽകിയതായി സി.എൻ.എൻ മേധാവി ജെഫ് സക്കർ അറിയിച്ചു. വാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച് വാക്സിൻ വിഷയത്തിൽ ട്വീറ്റ് ചെയ്തിരുന്നു. ‘കഴിഞ്ഞ ആഴ്ചയിൽ, വാക്സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേരെക്കുറിച്ച് വിവരം ലഭിച്ചു. മൂന്നുപേരെയും പിരിച്ചുവിട്ടു. ഞങ്ങൾ വ്യക്തമായി പറയേട്ട, വാക്സിനേഷൻ നയത്തിൽ യാതൊരു ഇളവുകളും അനുവദിക്കില്ല’ -അവർ ട്വീറ്റ് ചെയ്തു.
ഒക്ടോബർ പകുതിയോടെ മുഴുവൻ പ്രവർത്തനങ്ങളും ഓഫിസിലേക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം. നേരത്തേ, സെപ്റ്റംബർ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് നീട്ടിവെക്കുകയായിരുന്നു. ഇതോടെ എല്ലാ ജീവനക്കാരോടും നിർബന്ധമായി വാക്സിൻ സ്വീകരിക്കണമെന്ന് കമ്പനി നിർദേശിച്ചിരുന്നു.
നിലവിൽ പകുതിയിലധികം ജീവനക്കാരെവെച്ചാണ് ഓഫിസിന്‍റെ പ്രവർത്തനം. ഇത്തരത്തിൽ ഓഫിസിലെത്തുന്നവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം. എന്നാൽ ഇത് ലംഘിച്ചതോടെയാണ് പിരിച്ചുവിടാനുള്ള തീരുമാനം. പിരിച്ചുവിട്ട ജീവനക്കാരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല