
സ്വന്തം ലേഖകൻ: ദുബായ് തീപ്പിടിത്തത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിക്കുള്ള (യുഎഇ സമയം) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കെത്തിക്കും. റിജേഷിന്റെയും ജെഷിയുടെയും മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുക. തമിഴ്നാട് സ്വദേശികളുടെ മൃതദേഹം തിങ്കൾ ഉച്ചയോടെ നാട്ടിലെത്തിക്കും.
ദുബായ് ദേര ബുര്‍ജ് മുറാറില്‍ താമസകെട്ടിടത്തിന് തീപിടിച്ചായിരുന്നു ഇരുവരുടെയും മരണം. അപകടത്തിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടായത്.
തമിഴ്നാട് സ്വദേശികളായ അബ്ദുൽ ഖാദർ, സാലിയാക്കൂണ്ട് എന്നിവരും മരിച്ചവരിലുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. വിന്‍ഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊട്ടടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക റിജേഷിന്റെ മുറിയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇവരുടെ മരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല