സ്വന്തം ലേഖകൻ: യുഎസ് ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വാതിൽ തുറന്ന് യൂറോപ്യൻ യൂണിയൻ. കോവിഡ് മഹാമാരി പടർന്നു പിടിച്ച് ഒരു വർഷത്തിന് ശേഷമാണ് യൂറോപ്യൻ യൂണിയൻ വിനോദ സഞ്ചാരത്തിനുള്ള വിസ നൽകുന്നത് പുനഃരാരംഭിക്കുന്നത്. യു.എസ്, അൽബേനിയ, ആസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ലെബനൻ, ന്യൂസിലാൻഡ്, റിപബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, സെർബിയ, ദക്ഷിണകൊറിയ, തായ്ലാൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനാനുമതി.
വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഇ.യു അറിയിച്ചു. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും യൂറോപ്പിലെത്തുന്ന സഞ്ചാരികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇതിനൊപ്പം 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ പരിശോധനാ ഫലവും വേണം. അംഗരാജ്യങ്ങൾക്ക് വേണമെങ്കിൽ സഞ്ചാരികൾക്ക് 14 ദിവസത്തെ ക്വാറൻറീൻ നിർദേശിക്കാമെന്നും ഇ.യു വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിെൻറ ഭാഗമായാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതുമായ ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ്റെ മാർഗനിർദേശങ്ങൾ അംഗരാജ്യങ്ങൾ അതേപടി അംഗീകരിക്കുകയല്ല വേണ്ടതെന്നും സംഘടന വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കാവുന്നതാണെന്നാണ് ഇ.യു നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല