സ്വന്തം ലേഖകൻ: ലൈംഗിക അതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാെൻറ വിവാദ പ്രസ്താവന.
“സ്ത്രീകൾ അൽപവസ്ത്രം ധരിച്ചാൽ അത് പുരുഷൻമാരെ സ്വാധീനിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ്,“ എന്നായിരുന്നു ഇമ്രാെൻറ വാക്കുകൾ. പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.
ഇതിനു മുമ്പും സമാന പ്രസ്താവന ഇമ്രാൻ നടത്തിയിരുന്നു. പാകിസ്താനിൽ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
“പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പർദയുടെ ആശയം. എന്നാൽ, ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല,“ എന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
അതിനിടെ ഇമ്രാൻ ഖാൻ്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി തസ്ലീമ നസ്റിൻ രംഗത്തെത്തി. “ഒരു പുരുഷൻ അൽപം വസ്ത്രം മാത്രമാണ് ധരിക്കുന്നതെങ്കിൽ, അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം,“ ഇമ്രാൻ ഖാൻ ഷർട്ടിടാതെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് തസ്ലീമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല