
സ്വന്തം ലേഖകൻ: ദുബൈ വിമാനത്താവളത്തിന് പിന്നാലെ ഷാർജയിലേക്കുള്ള യാത്രക്കാർക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പി.സി.ആറിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്.
ഷാർജയുടെ ഔദ്യോഗിക എയലൈനായ എയർ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അബൂദബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചിട്ടില്ല.
റാപിഡ് പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ് ഒഴിവാകുന്നത്. വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന പ്രവാസികൾക്ക് വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്. സാമ്പത്തിക ബാധ്യതക്ക് പുറമെ അവസാന നിമിഷം റാപിഡ് പി.സി.ആറിൽ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല