1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2024

സ്വന്തം ലേഖകൻ: സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിക്ക് പിന്നാലെ മുഴുവൻ റിസർവ് സൈനികരോടും സേനയിൽ പ്രവേശിക്കാൻ ഉത്തരവിട്ട് ഇസ്രായേൽ. അവധിയിലുള്ള സൈനികരുടെ അവധി റദ്ദാക്കി.സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.

ഇതിന് തിരിച്ചടി നൽകുമെന്നും ഇസ്രായേൽ ശിക്ഷിക്കപ്പെടുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിനെതിരെ പ്രതികാര നടപടിക്ക് രാജ്യം പ്രതിജ്ഞയെടുത്തതായും അദ്ദേഹം അറിയിച്ചിരുന്നു. ‘ഇറാന്‍റെ ധീരരായ സൈനികരാൽ ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടും. ഈ കുറ്റകൃത്യത്തിനും മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതക്കും അവർ പശ്ചാത്തപിക്കേണ്ടിവരും’ -ഖാംനഈ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

അതിനിടെ, ഇറാൻ നാളെ തന്നെ തിരിച്ചടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുൻ ഇസ്രായേലി ഇൻറലിജൻസ് മേധാവി അമോസ് യാഡ്‌ലിൻ പറഞ്ഞു. ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തിനെതിരെ നേരിട്ടോ അല്ലാതെയോ പ്രതികരിക്കാൻ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ നാളെ ചിലപ്പോൾ ഇറാൻ തിരഞ്ഞെടുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ എംബസിയോടുചേർന്ന് അംബാസഡറുടെ വസതിയടക്കമുള്ള കെട്ടിടമാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടത്. അംബാസഡർ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർ മുഹമ്മദ് റിസ സഹേദി, കമാൻഡർ മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇറാൻ കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി വർഷങ്ങൾക്കിടെ മേഖലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സൈനിക പ്രമുഖനാണ്. 2020ൽ ബഗ്ദാദിൽ റവലൂഷനറി ഗാർഡ്സ് ജനറൽ ഖാസിം സുലൈമാനിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം വധിച്ചതാണ് അവസാന സംഭവം.

തങ്ങളുടെ കോൺസുലേറ്റ് ആക്രമിച്ചതിനെതിരെ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടർന്ന് അവശ്യസാധനങ്ങളും ട്രാൻസിസ്റ്റർ റേഡിയോകളും വൈദ്യുതി ജനറേറ്ററുകളും വാങ്ങാൻ ഇന്നലെ രാജ്യത്തുടനീളം ആളുകൾ തിരക്കുകൂട്ടി. ഇവയുടെ വിൽപനയിൽ വ്യാഴാഴ്ച കുതിച്ചുചാട്ടമുണ്ടായതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

അതിനിടെ ജി.പി.എസ് സിഗ്നൽ സംവിധാനം വ്യാപകമായി തടസ്സപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഗൂഗ്ൾ മാപ്‌ പോലുള്ള നാവിഗേഷൻ ആപ്പുകൾക്ക് തടസ്സം നേരിട്ടതായി പ്രദേശവാസികൾ പറഞ്ഞു. തെൽ അവീവിലൂടെ വാഹനമോടിക്കുന്നവരുടെ ആപ്പുകളിൽ ലെബനാനിലെ ബെയ്‌റൂത്താണ് ലൊക്കേഷനായി കാണിച്ചിരുന്നത്. ഇറാനിയൻ ആക്രമണം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് തടസ്സം സൃഷ്ടിച്ചതെന്നാണ് സൈന്യം പറയുന്നത്.

സുരക്ഷ ഭീതി നിലനിൽക്കുന്ന ഇസ്രായേലിലേക്ക് ഉഭയകക്ഷി കരാർ അനുസരിച്ച് ഇന്ത്യൻ നിർമാണ തൊഴിലാളികളുടെ ആദ്യം സംഘം എത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ മലയാളി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.

അറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ചൊവ്വാഴ്ച ഇസ്രായേലിലേക്ക് പോയതെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ അറിയിച്ചു. അതേസമയം, ഫലസ്തീനുമായുള്ള യുദ്ധത്തിന് മുമ്പുള്ള കരാറാണിതെന്നും തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രായേലി അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് തൊഴിലാളികൾ പോയത്. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. 1,0,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേലി കമ്പനികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 90,000 ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രായേൽ സർക്കാറിെന്റ പദ്ധതിയുടെ ഭാഗമായാണ് നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.