1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോ മാൻ ഇ ശ്രീധരൻ. കെ റെയിൽ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. തിരുവനന്തപുരത്ത് ഇന്നലെ ക്ഷണിക്കപ്പെട്ടവരുമായി നടത്തിയ സംവാദത്തിൽ ഈ കാര്യം മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഒരോ 500 മീറ്ററിലും ഓവർ ബ്രിഡ്ജുകളോ, അടിപ്പാതകളോ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ നിലത്ത് കൂടി റെയിൽ കടന്നുപോകുന്നിടത്തെല്ലാം ഉയർന്ന മതിലുകൾ നിർമിക്കും. ഇത് പ്രകൃതിയുടെ സ്വാഭാവികമായ നീരൊഴുക്കിനെ തടയുകയും വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. കെ റെയിൽ തറനിരപ്പിൽ സ്ഥിതി ചെയ്യുന്ന 393 കിലോമീറ്റർ നീളത്തിൽ എളുപ്പം വെള്ളപ്പൊക്കത്തിലാകുന്ന കുട്ടനാടിന് സമാനമായ സാഹചര്യമുണ്ടാകും.

800 റെയിൽവേ മേൽപ്പാലങ്ങളോ, അടിപ്പാതകളോ നിർമിക്കേണ്ടിവരും ഇതിന് ഒരോന്നിനും 20 കോടി ചെലവ് വരും. ആകെ ചെലവ് 16,000 കോടി രൂപ വേണ്ടിവരും. നിലവിലെ എസ്റ്റിമേറ്റിൽ ഈ ചെലവ് ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വേണ്ടി ധാരാളം അധിക ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള സമയവും അധികമായി കണക്കാക്കണമെന്നും ഇ ശ്രീധരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രധാന പദ്ധതികളുടെ ഡിപിആർ പരസ്യമാക്കില്ലെന്നത് ശരിയല്ല. കുറഞ്ഞത് 10 പ്രധാന പ്രോജക്ടുകൾക്കെങ്കിലും താൻ ഡിപിആർ തയ്യാറാക്കിയിരുന്നു. ഡിപിആറുകളൊന്നും പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നതല്ല. ചെലവ് കുറച്ചുകാണിച്ചും വസ്തുതകൾ മറച്ചുവെച്ചും സർക്കാർ എന്തിന് ജനങ്ങളെ കബളിപ്പിക്കണമെന്നും ഇ ശ്രീധരൻ ചോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.