1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2023

സ്വന്തം ലേഖകൻ: ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയാണ് കൽപ്പന ചൗള. 1962 മാർച്ച് 17നാണ് കൽപ്പന ചൗള ജനിച്ചത്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വിമാനങ്ങളോടും ആകാശയാത്രകളോടും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന കൽപ്പന 1991 ഏപ്രിലിൽ അമേരിക്കൻ പൗരയായി മാറി. തുട‍ർന്ന് നാസയിൽ ആസ്ട്രോനോട്ട് കോർപ്സിന് അപേക്ഷിച്ചു.

1997 നവംബർ 18 നായിരുന്നു കൽപ്പന ചൗളയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യം. എസ്ടിഎസ് -87 എന്ന ദൗത്യത്തിലെ ആറ് ബഹിരാകാശ യാത്രികരിൽ ഒരാളായിരുന്നു ചൗള. എസ്ടിഎസ് -107 ദൗത്യത്തിൽ അവർ വീണ്ടും ബഹിരാകാശത്തേക്ക് മടങ്ങി. എന്നാൽ 2003 ഫെബ്രുവരി 1 ന് ടെക്സാസിൽ സ്പേസ് ഷട്ടിൽ കൊളംബിയ വിഘടിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിനിടെ ദൗത്യം പരാജയപ്പെട്ട് കൽപ്പന ചൗളയും മറ്റ് ആറ് ക്രൂ അംഗങ്ങളും മരിച്ചു.

1988 ൽ കൊളറാഡോ ബോൾഡർ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം കൽപ്പന നാസ അമേസ് റിസർച്ച് സെന്ററിൽ ജോലി ചെയ്യാൻ തുടങ്ങി. 1997 നവംബർ 19 ന്‌ സ്‌പേസ് ഷട്ടിൽ കൊളംബിയ വിമാനമായ എസ്ടിഎസ് -87 വിമാനത്തിൽ ഉണ്ടായിരുന്ന ആറ് ബഹിരാകാശ യാത്രികരിൽ ഒരാളായിരുന്നു കൽപ്പന ചൗള. ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചെലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി.

എസ്ടിഎസ് -107 ക്രൂവിന്റെ ഭാഗമായി 2001 ൽ കൽപ്പനയെ രണ്ടാമത്തെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തു. 2003 ജനുവരി 16നാണ് കൽപ്പന രണ്ടാം തവണ ബഹിരാകാശത്തേക്കു പറന്നുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ അതായത് ഷെഡ്യൂൾ ലാൻഡിംഗിന് 16 മിനിറ്റ് മുമ്പ്, സ്പേസ് ഷട്ടിൽ കൊളംബിയ എസ്ടിഎസ് -107 ഭൂമിയിലേയ്ക്കുള്ള പ്രവേശന സമയത്ത് കത്തിയമ‍ർന്നു.

ഇതിനെ തുട‍ർന്ന് 2003 ഫെബ്രുവരി 1 ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന ആറ് ബഹിരാകാശ യാത്രികരും മരണമടഞ്ഞു. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ ഈ ദൗത്യം വിഫലമായി. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണം.

2003 ൽ അന്നത്തെ സർക്കാർ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ മെറ്റ്സാറ്റിനെ “കൽപ്പന” എന്ന് പുനർനാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. യുവ വനിതാ ശാസ്ത്രജ്ഞരെ അംഗീകരിക്കുന്നതിനായി കർണാടക സർക്കാർ 2004 ൽ കൽപ്പന ചൗള അവാർഡ് ഏർപ്പെടുത്തി. കൽപ്പന ചൗളയുടെ സ്മരണയ്ക്കായി നിരവധി സ്കോളർഷിപ്പുകൾ ഏ‌‍ർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി തെരുവുകൾ, സർവ്വകലാശാലകളും സ്ഥാപനങ്ങളും കൽപ്പന ചൗള എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

കൊളംബിയയുടെ ഇടതു ചിറകില്‍ സംഭവിച്ച തകരാറാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് കണ്ടെത്തിയത്. താപകവചത്തിനും കേടുപാടുണ്ടായിരുന്നു. തിരിച്ചിറക്കത്തിനിടെ ഇടതു ചിറകുകള്‍ക്ക് തീപിടിക്കുകയും മിനുറ്റുകള്‍ക്കുള്ളില്‍ അഗ്‌നിഗോളമായി മാറുകയുമായിരുന്നു. ടെക്സസിന്റെ പല ഭാഗത്തും കൊളംബിയയുടെ അവശിഷ്ടങ്ങള്‍ പതിച്ചു.

പ്രദേശവാസികള്‍ ഉയര്‍ന്ന സ്ഫോടനശബ്ദവും പുകയും ആകാശത്ത് കണ്ടു. സാങ്കേതിക തകരാര്‍ ‘നാസ’ മനസ്സിലാക്കിയിരുന്നുവെങ്കിലും വേണമെങ്കില്‍ ‘നാസ’യ്ക്ക് ബഹിരാകാശത്ത് വെച്ചുതന്നെ പ്രശ്നപരിഹാരം നടത്താമായിരുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങളും പിന്നീട് വന്നു. അതുകൊണ്ടു തന്നെ ‘നാസ’യ്ക്ക് കൊളംബിയന്‍ ദുരന്തം വലിയ നാണക്കേടിനും വഴിവെച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.