സ്വന്തം ലേഖകൻ: 2022ലെ പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 12 മണി മുതൽ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.
ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നതവിജയം നേടി. 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം 87.94% ആയിരുന്നു. 2012ലെ 88.08 ശതമാനമാണ് ഉയർന്ന പ്ലസ് ടു വിജയം.
വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയ്ഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയ്ഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട്; കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറത്ത്
ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ വിജയം കൈവരിച്ചത്. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയതും മലപ്പുറം ജില്ലയിൽ തന്നെയാണ്.
ഈ വർഷം ആകെ 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 44,890 പേർ സ്കോൾ കേരളക്ക് കീഴിലും 15,324 പേർ പ്രൈവറ്റ് കമ്പാർട്ടുമെന്റൽ വിഭാഗത്തിലുമാണ്. 29,711 പേരാണ് വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത്.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in, www.dhsekerala.gov.in . www.keralaresults.nic.in , www.prd.kerala.gov.in , www.results.kerala.gov.in , www.examresults.kerala.gov.in . മൊബൈൽ ആപ്പുകൾ: SAPHALAM 2022, iExaMs-Kerala, PRD Live
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല