സ്വന്തം ലേഖകൻ: കൊവിഡിനെ തുടർന്ന് നിർത്തിവെച്ച വിദേശ സർവീസ ുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ കൊച്ചി, മുംബൈ, ഡൽഹി എന്നിവ ഉൾപ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് നവംബറിൽ സർവീസ ് പുനരാരംഭിക്കുക എന്ന് സൗദി എയർലൈൻസ് അധികൃതർ ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. കേരളത്തിൽ കൊച്ചിയിലേക്കും തിരിച്ചും മാത്രമാണ് സർവീസ ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സർവീസ ുണ്ടാവും. ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്നാണ് 33 സ്ഥലങ്ങളിലേക്ക് സർവീസ ്. തിരിച്ചും ജിദ്ദയിലേക്ക് മാത്രമായിരിക്കും സർവീസ ്.
ഏഷ്യയിൽ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയിൽ ആറിടങ്ങളിലേക്കും സർവീസ ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സർവീസ ുണ്ട്. ആഫ്രിക്കയിൽ ആറ് സ്ഥലങ്ങളിലേക്കും സർവീസ ് നടത്തും. കൊവിഡ് പ്രോേട്ടാക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവീസ െന്നും അറിയിപ്പിൽ പറയുന്നു.
സൗദിയിൽ യാത്രാവിലക്ക് താത്കാലികമായി നീക്കിയതിനെ തുടന്ന് സെപ്തംബർ 15 മുതലാണ് സൗദി എയർലൈൻസ് രാജ്യാന്തര വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത്. ആരോഗ്യ മന്ത്രാലയവും മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് ഈ ഘട്ടത്തിൽ വിമാന സർവീസുകൾ നടത്താൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും സജ്ജമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല