സ്വന്തം ലേഖകൻ: 60ാം ദേശീയ ദിനാഘോഷത്തിൻ്റെ നിറവിൽ കുവൈത്ത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളും ഒത്തുകൂടലുകളും വിലക്കിയിട്ടുണ്ടെങ്കിലും കെട്ടിടങ്ങളും തെരുവുകളും അലങ്കരിച്ചും കൊടി തോരണങ്ങൾ തൂക്കിയും വ്യാഴാച രാജ്യം ദേശീയദിനം ആഘോഷിക്കുകയാണ്. വെള്ളിയാഴ്ചയാണ് കുവൈത്ത് വിമോചന ദിനം ആഘോഷിക്കുന്നത്.
മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗവും കൊവിഡ് മഹാമാരിയും ഇത്തവണ ആഘോഷത്തിെൻറ പൊലിമ കുറച്ചിട്ടുണ്ട്. എങ്കിലും വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. രാജ്യമാകെ കനത്ത സുരക്ഷമുൻകരുതലുകളും നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.
പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽ നിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി. ദേശീയദിനം ആഘോഷിക്കുന്ന കുവൈത്തിന് ഗൾഫ് രാഷ്ട്രങ്ങൾ ആശംസകൾ നേർന്നു.
കുവൈത്ത് സ്വാതന്ത്ര്യ -വിമോചന ദിനങ്ങളുടെ ഭാഗമായി കുവൈത്തും യു.എസും സംയുക്തമായി സംഘടിപ്പിച്ച സൈനിക അഭ്യാസം സമാപിച്ചു. കുവൈത്ത് കരസേനയും അമേരിക്കന്‍ ആര്‍ട്ടിലറി, എയര്‍ ഫോഴ്സ് സംയുക്തമായിട്ടാണ് ലിബറേഷന്‍ 21 എന്ന പേരില്‍ സ്വാതന്ത്ര്യ വിമോചന ദിനങ്ങളുടെ ഭാഗമായി നടന്ന സൈനിക അഭ്യാസം നടത്തിയത്.
സൈനിക അഭ്യാസത്തില്‍ പങ്കെടുത്ത സേന വിഭാഗങ്ങളെ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ് അഭിനന്ദിച്ചു. കൂടാതെ രാജ്യത്തെ സൈനികരുടെ അഭ്യാസ മികവിനെ മന്ത്രി പ്രശംസിച്ചു. അതേസമയം അധിനിവേശ കാലത്ത് സഖ്യസേന നല്കിയ എല്ലാവിധ സഹകരണത്തെയും മന്ത്രി അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല