
സ്വന്തം ലേഖകൻ: കുവൈത്ത് കിരീടാവകാശിയായി നിയമിക്കപ്പെട്ട ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തു. പാർലമെൻറിൽ നടന്ന പ്രത്യേക “ഭരണഘടനയെയും രാജ്യത്തിെൻറ നിയമങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങളുടെ സ്വാതന്ത്ര്യവും താൽപര്യങ്ങളും സ്വത്തുക്കളും രാജ്യത്തിെൻറ അതിരുകളും സംരക്ഷിച്ച് അമീറിനോട് വിശ്വസ്തത പുലർത്തുമെന്നും ഞാൻ സർവശക്തനായ ദൈവത്തിെൻറ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.മന്ത്രിമാരും മുഴുവൻ എം.പിമാരും സംബന്ധിച്ചു. എല്ലാവരുടെയും ആശീർവാദത്തോടെ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് ചുമതലയേറ്റു.
നേരത്തേ സീഫ് പാലസിലെത്തി അമീറിന് മുന്നിലും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി അവരോധിക്കപ്പെട്ടതോടെയാണ് നാഷനൽ ഗാർഡ് ഉപമേധാവിയായിരുന്ന ശൈഖ് മിശ്അൽ കിരീടാവകാശിയാവാൻ വഴിയൊരുങ്ങിയത്.
അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറയും സഹോദരനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് അച്ചടക്കവും കാര്യക്ഷമതയുമുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവസമ്പത്ത് ഉപയോഗിച്ച് കിരീടാവകാശിയെന്ന നിലയിൽ അമീറിന് മികച്ച പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.
ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ യു.കെയിലെ ഹെൻഡൺ പൊലീസ് കോളജായ മുബാറകിയ സ്കൂളിലാണ് പഠിച്ചത്. 2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്.
1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഒാണററി പ്രസിഡൻറും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്. 1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുവൈത്ത് കിരീടാവകാശിയായി നിയമിതനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിന് അഭിനന്ദനവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ ഭരണകൂടത്തിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനും വേണ്ടി അഭിനന്ദനവും പിന്തുണയും അറിയിക്കുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിൽ ചരിത്രപരമായ ആഴത്തിലുള്ള സൗഹൃദ ബന്ധമാണുള്ളത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കീഴിൽ ഇത് കൂടുതൽ വിപുലപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഭരണനേതൃത്വത്തിന് ആയുരാരോഗ്യ സൗഖ്യവും കുവൈത്തിനെ പുരോഗതിയുടെ പാതയിൽ നയിക്കാനുള്ള ശേഷിയും നൽകെട്ടയെന്ന് അംബാസഡർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല