1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിെൻറ ഭാഗമായാണ് പ്രഖ്യാപനം. നവംബർ 15 മുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഡിസംബർ 31 വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നൽകും. പാസ്പോർട്ട് കാലാവധി കഴിഞ്ഞവർ അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് അവ പുതുക്കണം. തുടർന്ന് യാത്രാ രേഖകൾ, പി.സി.ആർ പരിശോധന തുടങ്ങിയ യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയത്തിെൻറ ഒാഫീസിൽ എത്തണം.

തൊഴിലുടമകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അവരവരുടെ വിവരങ്ങൾ പുതുക്കണം. രാജ്യത്ത് നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോധിപ്പിക്കാനായി ഉള്ളവർ ഇങ്ങനെ പേരുകൾ പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിൽ തെളിവുകൾ സഹിതം മന്ത്രാലയവുമായി ബന്ധപ്പെടണം.

എന്നാൽ പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവർക്കും സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവർക്കും ഈ ആനുകൂല്ല്യം ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലേക്ക് മടക്കി അയക്കുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കി നൽകുമെന്നത് കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ മേഖലക്കായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു.

ഒമാനിൽ മസ്ജിദുകൾ തുറക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കർശനമായ സുരക്ഷാ മാർഗനിർദേങ്ങളോടെ നവംബർ 15ാം തീയതി മുതൽ തുറക്കാനാണ് അനുമതി. നാനൂറും അതിലധികം പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളവയാകും ആദ്യഘട്ടത്തിൽ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാർഥനക്ക് അനുവാദം നൽകിയിട്ടില്ല.

ഒാരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കുക. ഇൗ സമയത്തിനുള്ളിൽ ബാങ്ക് കൊടുത്ത് നമസ്കാരം പൂർത്തിയാക്കി ആളുകൾ പുറത്തുകടക്കണം. സ്വന്തമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ പോകരുത്. പള്ളികളിൽ ഖുർആൻ വെക്കരുത്. പ്രാർഥനക്ക് എത്തുന്നവർ സ്വന്തം ഖുർആൻ കൊണ്ടുവരികയോ അല്ലെങ്കിൽ മൊബൈലിൽ ഡൗൺലോഡ് ചെയ്ത ഖുർആൻ ഉപയോഗിക്കുകയോ വേണം. സ്വന്തം മുസല്ലയും കൊണ്ടുവരണം.

വാട്ടർ കൂളറുകൾ അടച്ചുവെക്കണം. ടോയ്ലെറ്റുകളും ഉപയോഗിക്കാൻ അനുവദിക്കില്ല. പള്ളിക്കുള്ളിൽ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാണ്. പ്രവേശിക്കുേമ്പാഴും പുറത്തിറങ്ങുേമ്പാഴും കൈകൾ സാനിറ്റൈസ് ചെയ്യണം. നമസ്കരിക്കാൻ നിൽക്കുേമ്പാൾ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. ഒൗഖാഫ് മതകാര്യ മന്ത്രാലയം തയാറാക്കിയ ഈ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം പള്ളികളുടെ ചുമതലപ്പെട്ടവർക്കാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മസ്ജിദുകൾ തുറക്കാൻ ഒരുങ്ങുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് ആരാധനാലയങ്ങൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.