1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2022

സ്വന്തം ലേഖകൻ: ബലാത്സംഗ കേസുകളാല്‍ പൊറുതിമുട്ടിയതോടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബ് ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ ആറ് മാസത്തിനിടെ പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ 2,439 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 90 സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരഭിമാനമാണ് ഈ കുറ്റകൃത്യങ്ങള്‍ക്കെല്ലാം പിന്നില്‍. 110 ദശലക്ഷം ആളുകള്‍ താമസിക്കുന്ന പഞ്ചാബ് പ്രവശ്യയിലെ മഹാനഗരമായ ലാഹോറില്‍ ഈ സമയത്ത് 400 ലധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 2,300 ലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

പ്രതിദിനം പാകിസ്ഥാനില്‍ 11 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 22,000 ത്തോളം ഇത്തരം സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്‍ മനുഷ്യവകാശ കമ്മിഷന്റെ (എച്ച്ആര്‍സിപി) (2015-21) സമീപകാല റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ടെത്തലുകള്‍ അനുസരിച്ച്, ഇരകളെ കുറ്റപ്പെടുത്തുന്നതിലൂടെ സമൂഹം കുറ്റവാളികള്‍ക്ക് നീതിയുക്തമല്ലാത്ത നേട്ടം നല്‍കുന്നു.

രാജ്യത്തെ മൊത്തത്തിലുള്ള ശിക്ഷാനിരക്ക് 1 % ല്‍ താഴെയുള്ളതിനാല്‍ കേസുകളുടെ എണ്ണം കുറയുന്നതിന് പകരം ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നത്. റിപ്പോര്‍ട്ട് പ്രകാരം, കുറ്റാരോപിതരായ 22,000 പേരില്‍ 77 പേര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇത് ശിക്ഷാ നിരക്ക് 0.3 ശതമാനത്തില്‍ താഴെയാണ്.

ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് സമൂഹത്തിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായ പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി അട്ട തരാര്‍ തിങ്കളാഴ്ച പത്രസമ്മേളനത്തിനിടെ പറഞ്ഞു. പഞ്ചാബില്‍ പ്രതിദിനം നാലോ അഞ്ചോ ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ലൈംഗികാതിക്രമം, ദുരുപയോഗം, ബലപ്രയോഗം എന്നിവ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ പരിഗണിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാകിസ്ഥാനില്‍ വ്യാപകമാണ്. അതെല്ലാ സാമൂഹിക- സാമ്പത്തിക തലങ്ങളെയും ബാധിക്കുന്നു. അതിനാല്‍ മറുവശത്ത് പാകിസ്ഥാന്‍ ലിംഗപരമായ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നുണ്ട്.

ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്‌സ് 2021 റാങ്കിംഗ് അനുസരിച്ച്, 156 രാജ്യങ്ങളില്‍ 153ാം സ്ഥാനത്താണ് പാകിസ്ഥാന്റെ സ്ഥാനം. ഇറാഖ്, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുന്നിലാണ് പാകിസ്ഥാന്‍. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ റൈറ്റ്‌സ് ആന്റ് സെക്യൂരിറ്റിയിലെ (ഐഎഫ്എഫ്ആര്‍എഎസ്) ഗവേഷണ പ്രകാരം, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്തത് പഞ്ചാബാണ് (14,456). ഇതിനുപുറമെ, ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനം, മറ്റു തരത്തിലുള്ള വിവേചനങ്ങള്‍ എന്നിവയെല്ലാം രാജ്യത്ത് കുത്തനെ വര്‍ദ്ധിക്കുകയാണ്.

2018 ല്‍ രാജ്യത്ത് ജോലി സ്ഥലങ്ങളില്‍ വെച്ച് 5,048 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 2019 ല്‍ 4,571 സ്ത്രീകള്‍ ഇതിന് ഇരയായി. 2020- 4,276, 2021- 2,078 എന്നിങ്ങനെയാണ് പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്കെന്ന് മനുഷ്യവകാശ മന്ത്രാലയത്തിന്റെ രേഖയില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്ത് ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ മൂന്നാമതാണ് പാകിസ്ഥാന്റെ സ്ഥാനം. തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ പോള്‍ നടത്തിയ 2011 ലെ വിദഗ്ധരുടെ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍. ഇതുപ്രകാരം, പാകിസ്ഥാനിലെ 90 % സ്ത്രീകളും ഗാര്‍ഹിക പീഡനവും 1000 ത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ഓരോ വര്‍ഷവും ദുരഭിമാനക്കൊലയ്ക്ക് ഇരയായി കൊല്ലപ്പെടുകയും ചെയ്യുന്നെന്ന് തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ പോളിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.