1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2022

സ്വന്തം ലേഖകൻ: യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ. കീവിലെ അവസ്ഥ വീഡിയോയിലൂടെ പങ്കുവെയ്‌ക്കുകയാണ് അദ്ദേഹം. റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ എങ്ങനെ തകർത്തു എന്നാണ് വീഡിയോയിൽ കാണാനാവുക. നഗരത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണ് വിറ്റാലി പങ്കുവെച്ചത്.

റഷ്യയുടെ കീവിലേക്കുള്ള റോക്കറ്റ് ആക്രമണത്തിന് ശേഷം കീവ് ഇങ്ങനെയാണെന്ന് മേയർ പറയുന്നു. യുക്രൈ‌നിലെ പല നഗരങ്ങളും നശിച്ചു. പലരുടേയും ജീവൻ നഷ്ടപ്പെട്ടു. കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. യുക്രൈ‌നെതിരായ റഷ്യൻ യുദ്ധത്തിന്റെ തെളിവാണ് ഈ വീഡിയോ എന്നും വിറ്റോറിയ പറഞ്ഞു.

സാധാരണക്കാർ ബങ്കറുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. വാഹനങ്ങളും കെട്ടിടങ്ങളും എല്ലാം തകർന്നിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 52 സെക്കൻഡ് മാത്രമുള്ള വീഡിയോ ചർച്ചയായിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

അതേസമയം ഇന്ന് നടന്ന നാലാം വട്ട ചർച്ച നിർത്തിവെച്ചിരുന്നു. വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു ഇന്നത്തെ സമാധാന ചർച്ച നടന്നത്. സാങ്കേതിക കാരണങ്ങളാലാണ് ചർച്ച നിർത്തിവെച്ചതെന്ന് യുക്രൈ‌ന് വേണ്ടി ചർച്ചയിൽ പങ്കെടുക്കുന്ന സെലൻസ്‌കിയുടെ ഉപദേശകൻ മിഖെയ്‌ലോ പൊഡോൾയാക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.