1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: ജൂലൈ 21 2022. ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാർഡിയൻ’ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇങ്ങനെ ”ലോകകപ്പിന് തയ്യാറെടുക്കുന്നതിനിടെ 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഖത്തറിൽ രോഷം പുകയുന്നു’. ഒരു ബന്ധവുമില്ലാത്ത രണ്ടുസംഭവങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു തലക്കെട്ടാണിത്. 29 നായ്ക്കളെ കൊന്ന ക്രൂരകൃത്യമാണോ അതോ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്താണ് സംഭവമെന്നതാണോ പ്രശ്നമെന്ന് വാർത്ത വ്യക്തമാക്കുന്നില്ല. മാർക് ഓവൻ ജോൺസ് തെളിവുകൾ സഹിതം വിശദീകരിക്കുകയാണ്.

യൂറോപ്പിലോ അമേരിക്കയിലോ ആസ്ട്രേലിയയിലോ (Global North) ആണ് ഇത്തരമൊരു സംഭവമെങ്കിൽ വരാനിരിക്കുന്ന കായിക മേളയുമായി ബന്ധിപ്പിച്ച് ഇങ്ങനൊരു വാർത്ത നൽകുമോ?. ഒരു ഉദാഹരണം പറായം. 2002ൽ യു.കെ ആണ് കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കിയത്. കുളമ്പുരോഗവും വായിലുള്ള വ്യാധിയും കാരണം 60 ലക്ഷം കന്നുകാലികളാണ് അതേ സമയം അവിടെ ചത്തൊടുങ്ങിയത്. പക്ഷേ ഇവ രണ്ടും ചേർത്ത് ഒരു തലക്കെട്ടും ഒരിക്കലും വന്നില്ല.

ഖത്തറിൽ സംഭവിക്കുന്നത് എന്താണെങ്കിലും അത് ലോകകപ്പിനോട് ചേർത്താൽ വലിയ പ്രാധാന്യമുള്ളതാകുന്നു!. ഖത്തറിൽ സംഭവിക്കുന്ന എന്തുമാകട്ടെ, അത് ലോകകപ്പിനോട് ചേർത്ത് പ്രശ്നവൽക്കരിക്കുന്ന സമാനമായ ഒരുപാട് തലക്കെട്ടുകൾ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കണ്ടെത്താനാകുമെന്ന് ജോൺസ് എഴുതുന്നു.

തൊഴിലാളികളുടെയും എൽ.ജി.ബി.ടി വിഭാഗങ്ങളുടെയും അവകാശങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രധാന്യമുള്ളതുതന്നെയാണ്. ഖത്തറിനെ മാധ്യമങ്ങൾ, പ്രത്യേകിച്ചും ബ്രിട്ടീഷ് മാധ്യമങ്ങൾ ‘പ്രത്യേകമായാണ്’ പരിഗണിക്കുന്നത് എന്ന വാദവും മാർക് ഓവൻ ജോൺസ് മുന്നോട്ടു വക്കുന്നു. മാധ്യമങ്ങളുടെ വിലയിരുത്തലുകളിലൂടെയും ഖത്തർ ലോകകപ്പിന്റെ കവറേജുകളിലൂടെയും പരതുമ്പോൾ മറ്റുലോകകപ്പുകളിൽ നിന്നും ഖത്തറിനെ ‘പ്രത്യേകമായി’ പരിഗണിക്കുന്നത് കാണാമെന്ന് ഓവൻസിൻ്റെ വാദം.

2010ൽ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത് മുതലുള്ള വാർത്തകൾ പരിശോധിക്കാം. The Guardian, The Times, Daily Express, The Sun, Daily Mail, The Telegraph, Metro UK എന്നീ ബ്രിട്ടീഷ് പത്രങ്ങൾ ഖത്തർ തലക്കെട്ടായുള്ള 1735 വാർത്തകളാണ് നൽകിയത്. ഇതിൽ 40 ശതമാനം (685 എണ്ണം) ലോകകപ്പിനെക്കുറിച്ചാണ്. ഖത്തറിനെക്കുറിനെക്കുറിച്ചുള്ള വാർത്തകളിലേറെയും ലോകകപ്പിനെക്കുറിച്ചുള്ളതാണെന്നർഥം. ലോകകപ്പ് ആതിഥേയരായതോടെ ഖത്തർ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് പ്രാധാന്യമുള്ളതായി.

ഖത്തർ, ഫിഫ, ലോകകപ്പ് എന്നീ സ്ഥിരം വാക്കുകൾ മാറ്റി നിർത്തിയാൽ തലക്കെട്ടുകളിൽ ഏറ്റവും പൊതുവായുള്ളത് ‘തൊഴിലാളികൾ’ എന്ന വാക്കാണ്. ഖത്തറിലെ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് വേണ്ടി നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് നേരിടേണ്ടിവരുന്ന ‘ദുരവസ്ഥകളെയാണ്’ ഈ വാക്ക് സൂചിപ്പിക്കുന്നത്. 2017ൽ ഖത്തറിനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ ഉപരോധം പ്രഖ്യാപിച്ചതോടെ വാർത്തകളിൽ ലോകകപ്പ് അപൂർവ്വമായിരുന്നു. ആ സമയത്ത് 9% മാണ് ലോകകപ്പിനെക്കുറിച്ചുള്ള വാർത്തകൾ വന്നതെന്നും മാർക് ഓവൻ ജോൺസ് തൻ്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വം തട്ടിയെടുക്കാനുള്ള പ്രചാരണത്തിന് ഖത്തർ മറുപടി നൽകിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സുരക്ഷിതമാക്കുന്നതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായതായും ഇതിനായി യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ആഗോള ടൂർണമെൻറുകളിൽ പങ്കെടുത്ത് വൈദഗ്ധ്യം നേടിയതായും ഹസൻ അൽ തവാദി കൂട്ടിച്ചേർത്തു.

ലോകകപ്പിന് വേണ്ടി 200 ബില്യൻ ഡോളർ ചെലവഴിച്ചുവെന്നതിന് പിന്നിലെ യാഥാർഥ്യം, ആ തുക ലോകകപ്പിനുവേണ്ടി മാത്രമായിരുന്നില്ലെന്നും ഖത്തറിന്റെ ആകെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികൾ കൂടി അതിലുൾപ്പെട്ടിട്ടുണ്ടെന്നും അൽ തവാദി ചൂണ്ടിക്കാട്ടി. അൽ ജസീറയിലെ ‘ലിൽ ഖിസ്സ ബഖിയ്യ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ലോകകപ്പ് ഞങ്ങൾക്ക് ഒരു സന്ദേശമാണ്. ആതിഥേയത്വത്തിന് തയാറെടുക്കുന്നതിനായി ഞങ്ങൾ യാത്ര ആരംഭിച്ചത് ഈ സന്ദേശവും കൊണ്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.