1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാകാൻ സാധ്യത. ഇതു സംബന്ധിച്ച ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ സൂചന നൽകി. കോവിഡ്-19 വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് ഒരുപക്ഷേ, ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും തിരികെയെത്താനും സാധിക്കുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിനു ശേഷം ഒരാഴ്ച കഴിയുന്നതോടെ വ്യക്തിയുടെ ശരീരം വൈറസിനെ പ്രതിരോധിക്കുന്നതിന് പ്രാപ്തമാകുന്നു. അതിനർഥം അദ്ദേഹത്തിനു രോഗം വരാൻ സാധ്യതയില്ലെന്നും മറ്റൊരാൾക്ക് രോഗം പകരാൻ സാധിക്കില്ലെന്നുമാണ്. വാക്സിനേഷെൻറ പരമമായ ലക്ഷ്യവും ഇതുതന്നെയാണ്. രണ്ട് ഡോസ് വാക്സിനെടുക്കുന്നതിലൂടെ വ്യക്തിക്ക് ക്വാറൻറീൻ ഇല്ലാതെതന്നെ യാത്ര ചെയ്യാനും ഖത്തറിലേക്ക് മടങ്ങിയെത്താനും സാധിക്കും. ഇതാണ് വാക്സിനിലൂടെ ലഭിക്കുന്ന പ്രധാന ഉപകാരമെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, രണ്ട് ഡോസ് എടുത്ത വ്യക്തിയുടെ ക്വാറൻറീനുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക തീരുമാനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് വൈറസ് ബാധയേൽക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ്-19 പരിശോധനക്ക് വിധേയമാക്കാനിടയുണ്ട്. അതിനർഥം വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകൃതമല്ല എന്നല്ല. വാക്സിെൻറ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിെൻറ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം പൊതുജനാരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും.

ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ് ചെയ്യാനുമാകും. ജനുവരി 17 മുതൽ ഈ സംവിധാനം പ്രവർത്തിക്കുന്നു.

ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതിയുള്ളവരുടെ പ്രായപരിധി 55 ല്‍ നിന്നും 65 ആക്കി ഉയര്‍ത്തി. ഭേദഗതികളോടു കൂടിയ പുതുക്കിയ പട്ടിക 24 മുതല്‍ പ്രാബല്യത്തിലാകും. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.

നിലവിലെ പ്രവേശന, ക്വാറന്റീന്‍ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ശേഷം ദോഹയില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവരില്‍ 19 വിഭാഗങ്ങള്‍ക്കാണ് ഹോം ക്വാറന്റീനില്‍ കഴിയാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കിലും പട്ടികയിലുള്‍പ്പെട്ടവരെങ്കില്‍ ഹോം ക്വാറന്റീന്‍ അനുവദിക്കും.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും മൈ ഹെല്‍ത്ത് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങണം. യാത്രയ്ക്ക് 72 മണിക്കൂറിന് മുന്‍പ് അംഗീകൃത ഹെല്‍ത്ത് സെന്ററില്‍ നിന്നുളള കൊവിഡ് നെഗറ്റീവ് പരിശോധന ഫലവും വേണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അല്ലെങ്കില്‍ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി ക്രോണിക് കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.