സ്വന്തം ലേഖകൻ: കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശന നയങ്ങൾ നിയന്ത്രിച്ച് അധികൃതർ. ഏഴ് കോവിഡ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സന്ദർശക സുരക്ഷ കണക്കിലെടുത്താണ് ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്എംസി), പ്രാഥമിക പരിചരണ കോർപറേഷനുമാണ് പുതിയ നടപടി കൈക്കൊണ്ടത്.
എച്ച്എംസിയുടെ കീഴിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ അൽ വക്ര ആശുപത്രി, ഹസം മിബൈറിക് ജനറൽ ആശുപത്രി, കമ്യൂണിക്കബിൾ ഡിസീസ് സെന്റർ, ക്യൂബൻ ആശുപത്രി, റാസ് ലഫാൻ ആശുപത്രി, മിസൈദ്, സർജിക്കൽ സ്പെഷാലിറ്റി സെന്റർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.
പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിൽ ഇനി മുതൽ അടിയന്തരമല്ലാത്ത ചികിത്സകൾ ഓൺലൈനിലൂടെ മാത്രമായിരിക്കും. കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം. അടിയന്തരമല്ലാത്ത സേവനങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ടെലിഫോൺ, വിഡിയോ വഴിയായിരിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. പുതിയ തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രാജ്യത്ത് കോവിഡ്-19 കേസുകൾ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിെൻറ സുരക്ഷ കണക്കിലെടുത്തും രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായുമുള്ള സുരക്ഷാ മുൻകരുതലെന്ന നിലക്കുമാണ് അടിയന്തരമല്ലാത്ത സേവനങ്ങൾ ഒ ാൺലൈൻ വഴി മാത്രമായിരിക്കുമെന്ന് പി.എച്ച.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അഹ്മദ് അൽ അബ്ദുല്ല വ്യക്തമാക്കി.
വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനാൽ, മറ്റു ചികിത്സക്കായി ഇവിടെ നേരിട്ടെത്തുന്നവരുടെ എണ്ണം പരമാവധി കുറക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി. അടിയന്തരമല്ലാത്ത സേവനങ്ങൾക്കായി നിലവിൽ അപ്പോയിൻറ്മെൻറ് നൽകിയവരെ അധികൃതർ ബന്ധപ്പെടും. െവർച്വൽ കൺസൾട്ടേഷനുള്ള സമയക്രമം പുതുക്കി നൽകും.
അതേസമയം, ഫാമിലി മെഡിസിൻ, ദന്തരോഗവിഭാഗം, സ്പഷൊലിറ്റി സേവനങ്ങൾ തുടങ്ങിയവയിൽ അടിയന്തര സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ നേരിട്ടെത്താമെന്നും എന്നാൽ കുറഞ്ഞ എണ്ണം പേർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുകയെന്നും തീർത്തും അടിയന്തരമായ കേസുകൾക്ക് മാത്രമായി നേരിട്ടെത്താൻ ശ്രമിക്കുകയെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല