സ്വന്തം ലേഖകൻ: ലോകകപ്പ് കാണാൻ ഖത്തറിലേക്ക് വരുന്നവരെ ഖത്തർ ഓരോ ദിവസവും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പുതിയ ഓഫറുമായി ഖത്തർ എത്തിയിരിക്കുന്നു. നിങ്ങൾ ഖത്തറിൽ എത്തുകയാണെങ്കിൽ അവിടെ ലോകകപ്പ് കണ്ടതിന് ശേഷം അനുഭവങ്ങൾ ചിത്രങ്ങളും വിഡിയോകളും ഉൾപ്പടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് വലിയ സമ്മാനമാണ്.
1 ലക്ഷം ഡോളർ വരെ സമ്മാനവും ആഡംബര ഹോട്ടലിൽ താമസവും ഖത്തർ എയർവേയ്‌സിന്റെ വിമാന ടിക്കറ്റും ലഭിക്കും ആണ് ഇവർക്ക് ലഭിക്കുന്നത്. ഖത്തറിൽ എത്തിയ പലരും ഇപ്പോൾ ഇതിന് വേണ്ടിയുള്ള പരിപാടികൾ തുടങ്ങി. പലരും വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തുടങ്ങി.
ഖത്തർ ടൂറിസവും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ചേർന്നാണ് മത്സരം നടത്തുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. ഫിഫ ലോകകപ്പിന്റെ നല്ല നിമിഷങ്ങൾ പങ്കുവെക്കണം. വീഡിയോകളും ചിത്രങ്ങളും ആണ് പങ്കുവെക്കേണ്ടത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആണ് ഇത് പോസ്റ്റ് ചേയ്യേണ്ടത്. പോസ്റ്റ് ചെയ്യുമ്പോൾ @ visitQatar, #UltimateQatarExperience എന്നീ ഹാഷ്ടാഗുകൾ നൽകിയിരിക്കണം.
ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യേണ്ട സമയപരിതിയും നൽകിയിട്ടുണ്ട്. ഡിസംബർ 2 വരെയാണ് സമയം നൽകിയിരിക്കുന്നത്. ആരാണ് മത്സരത്തിൽ വിജയിക്കുന്നത് എന്നത് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ തന്നെ വിവരം പുറത്തുവിടും . വിജയിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ സമ്മാനം കൈപ്പറ്റണം.
ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് എത്തുന്നവർക്ക് കോർണിഷിലെ പരമ്പരാഗത പായ്ക്കപ്പൽ പര്യടനം വലിയ അനുഭവം ആണ് നൽക്കുന്നത്. ദൗ എന്നറിയപ്പെടുന്ന പായ്ക്കപ്പലുകളിൽ യാത്ര ചെയ്യാൻ നിരവധി പേരാണ് എത്തുന്നത്. ഇത് മാത്രം ആവശ്യപ്പെട്ട് നിരവധി സന്ദർശകർ എത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിട്ടുള്ളതെന്ന് ബോട്ട് ഉടമകൾ പറയുന്നു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ദൗ ടൂറിസം മേഖലക്ക് വലിയ വളർച്ചയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ലോകകപ്പ് വിയ പങ്ക് ആണ് ഇതിന് വേണ്ടി വഹിച്ചിരിക്കുന്നത്. ഖത്തറിൽ എത്തുന്നവർ എന്താണ് അവിടെ പുതുതായി കാണാൻ ഉള്ളത് എന്ന് തേടി എത്തുന്നവർ ആണ് അവരെ ഒരിക്കലും നിശാരാക്കാൻ ശ്രമിക്കുന്നില്ല ഖത്തർ. അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാ ഖത്തർ ചെയ്യുന്നുണ്ട്. ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല