
സ്വന്തം ലേഖകൻ: ജിദ്ദ ഏർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റിപ്പോരുന്ന കള്ളടാക്‌സികൾകളെ കണ്ടെത്താൽ പരിശോധന ശക്തമാക്കി അധികൃതർ. അനധികൃതമായി ഓടുന്ന ടാക്സികൾ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തും. 5,000 റിയാൽ ആണ് പിഴ ചുമത്തുന്നത്. എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
ജിദ്ദ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് ടെർമിനലുകളിൽ നിന്ന് യാത്രകകാരെ കൊണ്ടുപോകാൻ അനുമതിയില്ലാത്ത കള്ളടാക്സികൾ കണ്ടെത്തും. ഇവർക്ക് പിഴ ചുമത്തും. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വലിയ പരിശോധനയാണ് നടന്നത്. ഇതിന്റെ ഭാഗമായി നിരവിധി പേർക്ക് 5000 റിയാൽ ഫൈനൽ ലഭിച്ചു. ഫെെൻ ലഭിച്ചരിൽ മലയാളികൾ ആയ ടാക്സി ഡ്രെെവർമാരും ഉണ്ട്.
ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് മക്ക ഹറമിലേക്ക് സൗജന്യ ബസ് ഷട്ടിൽ സർവീസുകൾ നടക്കുന്നുണ്ട്. അവിടെ നിന്നും ഏർപേർട്ടിലേക്കും ബസുകൾ ഉണ്ട്. ഇഹ്‌റാം വേഷത്തിൽ എത്തിയവർക്ക് മാത്രമേ സൗജന്യ ബസ് സർവീസിൽ പ്രവേശിക്കാൻ സാധിക്കുക ഒള്ളു. സ്വദേശികൾ ഹവിയ്യയും വിദേശികൾ പാസ്‌പോർട്ടും ബസിൽ കയറുമ്പോൾ കാണിക്കണം.
ജിദ്ദ ഒന്നാം നമ്പർ ടെർമിനലിൽ ഫിഷ് അക്വേറിയത്തിനു സമീപമാണ് സൗജന്യ ബസ് ഷട്ടിൽ സർവീസ് സേവനം ലഭിക്കുന്നത്. ജിദ്ദ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ ആണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല